മഹാരാഷ്ട്രയിലെ ജനങ്ങളോട് മാപ്പ് പറഞ്ഞ് ​ഗവർണർ ഭഗത് സിങ് കോഷിയാരി.  
INDIA

'ഗുജറാത്തി-രാജസ്ഥാനി' പരാമര്‍ശം; മാപ്പ് പറഞ്ഞു കോഷിയാരി

വെബ് ഡെസ്ക്

ഗുജറാത്തികളും രാജസ്ഥാനികളും ഇല്ലെങ്കില്‍ മഹാരാഷ്ട്രയ്ക്ക് സാമ്പത്തിക മൂലധനം ഉണ്ടാകില്ലെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞു മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. തന്റെ തെറ്റ് സംസ്ഥാനത്തെ ജനങ്ങൾ മനസിലാക്കുമെന്നും, പരാമർശം അവർ ക്ഷമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോഷിയാരി കൂട്ടിച്ചേർത്തു.

കഴിഞ്ഞ വെള്ളിയാഴ്ച അന്ധേരിയിൽൽ നടന്ന ചടങ്ങിലായിരുന്നു കോഷിയാരിയുടെ വിവാദ പരാമർശം .ഗുജറാത്തികളെയും രാജസ്ഥാനികളെയും മഹാരാഷ്ട്രയിൽ നിന്ന് പ്രത്യേകിച്ച് മുംബൈയിൽ നിന്നും, താനെയിൽ നിന്നും പുറത്താക്കിയാല്‍ സാമ്പത്തിക തലസ്ഥാനമായി തുടരാൻ മുംബെെയ്ക്ക് സാധിക്കില്ലെന്നായിരുന്നു വിവാദ പരാമര്‍ശം.

കഠിനാധ്വാനികളായ മറാത്തികളെ കോഷിയാരി അപമാനിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. ​ഗവർണറുടെ പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും, അത് മറാത്തികളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതാണെന്നുമായിരുന്നു ശിവസേന എം.പി. സഞ്ജയ് റാവുത്ത് പ്രതികരിച്ചത്.

പിന്നാലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്തും, സേന എം പി പ്രിയങ്കാ ചതുര്‍വേദിയും ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തി. എന്നാല്‍, മുംബൈക്ക് രാജസ്ഥാനികളും ഗുജറാത്തികളും നല്‍കിയ സംഭാവന സ്മരിക്കുക മാത്രമാണ് ഗവര്‍ണര്‍ ചെയ്തതെന്നും, പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്നുമായിരുന്നു രാജ് ഭവന്റെ നിലപാട്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും