INDIA

നൂഹിൽ റോഹിങ്ക്യൻ അഭയാർഥികൾ അറസ്റ്റിൽ; വർഗീയ സംഘർഷത്തിലെ പങ്കിന് തെളിവുണ്ടെന്ന് പോലീസ്

നൂഹിൽ കർഫ്യൂ ഇളവ് പ്രഖ്യാപിച്ചു

വെബ് ഡെസ്ക്

നൂഹ് ജില്ലയിലുണ്ടായ വർഗീയ സംഘർഷങ്ങൾക്ക് പിന്നാലെ ഹരിയാനയില്‍ നിരവധി റോഹിങ്ക്യന്‍ അഭയാർഥികള്‍ അറസ്റ്റില്‍. അഭയാർഥികളിൽ ചിലർ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞതിന് കൃത്യമായ തെളിവുണ്ടെന്ന് ഹരിയാന പോലീസ് വ്യക്തമാക്കി. ടൗരുവിൽ അനധികൃതമായി ഭൂമി കൈവശപ്പെടുത്തി താമസം ആരംഭിച്ചവരാണ് ഇവരിലേറെയുമെന്ന് പോലീസ് പറയുന്നു. ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ റോഹിങ്ക്യകൾ ആക്രമിച്ചതായും ആരോപണമുണ്ട്.

വർഗീയ സംഘർഷങ്ങളിൽ പങ്കാളികളായ 17 റോഹിങ്ക്യൻ മുസ്ലിങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് പോലീസ്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതിചേർത്തിരിക്കുന്നതെന്നാണ് വിശദീകരണം. നൂഹിലെ അൻപതിലേറെ സ്ഥലങ്ങളിൽ റോഹിങ്ക്യൻ കൈയേറ്റം നടന്നതായി കണ്ടെത്തിയെന്നും പോലീസ് പറയുന്നു.

എന്നാൽ പോലീസിന്റെ ആരോപണം തള്ളി വിവിധ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തി. അഭയാർഥി ക്യാമ്പുകളിലുള്ളവരിലേറെയും പച്ചക്കറി വിൽപ്പനക്കാരും റിക്ഷ വലിക്കുന്നവരുമാണ്. അവരുടെ ഭാഗത്ത് നിന്ന് കൈയേറ്റശ്രമങ്ങളുണ്ടായിട്ടില്ലെന്നും വിശദീകരിക്കുന്നു. കൊള്ളക്കാരും കുറ്റവാളികളുമെന്ന നിലയിലാണ് റോഹിങ്ക്യകളോടെല്ലാം പെരുമാറുന്നെന്നും ആരോപണമുണ്ട്.

സർക്കാർ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് കഴിഞ്ഞദിവസങ്ങളിൽ നൂഹിൽ നിരവധി കുടിലുകളും കടകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകർത്തിരുന്നു. ഈമേഖലയിൽ നിന്നുള്ളവരാണ് സംസ്ഥാനത്തെ വർഗീയ കലാപത്തിന് പിന്നിലെന്ന് ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയും ആരോപിച്ചിരുന്നു. പിന്നാലെയാണ് ബുൾഡോസർ ഉപയോ​ഗിച്ച് കുടിലുകൾ പൊളിക്കുന്ന നടപടികളിലേക്ക് കടന്നത്. മേഖലയിൽ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ട വിഎച്ച്പി ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞവർ നിന്നിരുന്ന ഹോട്ടലും പൊളിച്ചുനീക്കി.

അതിനിടെ നൂഹില്‍ കർഫ്യൂവില്‍ ഇളവ് അനുവദിച്ചു. നൂഹ്, ടൗരു, പുൻഹാന, ഫിറോസ്പൂർ ജിർക്ക, പിംഗ്‌വോൺ, നാഗിന എന്നിവിടങ്ങളിൽ, ബാങ്കുകളും എടിഎമ്മുകളും രാവിലെ 10മണിമുതല്‍ വൈകീട്ട് മൂന്ന് മണിവരെ തുറന്ന് പ്രർത്തിക്കും. രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ മാത്രമായിരിക്കും പണമിടപാട്. സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ പ്രദേശത്ത് ഇന്റര്‍നെറ്റ് സൗകര്യം പുനഃസ്ഥാപിക്കേണ്ടെന്നാണ് തീരുമാനം.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി