INDIA

മണിപ്പൂർ: കലാപം അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടുന്നു, കുക്കി - മെയ്തി വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി

വെബ് ഡെസ്ക്

മണിപ്പൂരില്‍ വംശീയ കലാപം രൂക്ഷമായി തുടരുന്നതിനിടെ കുക്കി-മെയ്ത്തി വിഭാഗം പ്രതിനിധികളുമായി ചര്‍ച്ച നടത്തി കേന്ദ്രസര്‍ക്കാര്‍. രഹസ്യാന്വേഷണ ബ്യൂറോയുടെ നേതൃത്വത്തിലാണ് ചര്‍ച്ച. സര്‍ക്കാരുമായുള്ള സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍ (SoO) കരാര്‍ പ്രകാരം മുന്‍ ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ അക്ഷയ് മിശ്രയാണ് ചര്‍ച്ച നടത്തിയത്. മെയ്ത്തി പൗരാവകാശ സംഘടനായ കോകോമിയുമായി ചേര്‍ന്നായിരുന്നു ഐബി ഉദ്യോഗസ്ഥന്റെ കൂടിക്കാഴ്ച.

കലാപം രൂക്ഷമാകുന്നതിന് മുമ്പ് ഇരുവിഭാഗക്കാരുമായി നേരത്തെയും കേന്ദ്രം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഗോത്രവര്‍ഗക്കാരുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയമായി പരിഹാരിക്കാനുള്ള ശ്രമമാണ് അന്നുണ്ടായിരുന്നത്. എന്നാല്‍ ഇപ്പേഴത്തെ ചര്‍ച്ച മണിപ്പൂരിലെ അക്രമം അവസാനിപ്പിക്കാന്‍ വേണ്ടിയാണെന്നാണ് കേന്ദ്രവൃത്തങ്ങള്‍ നല്‍കുന്ന സൂചന. 'രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്താന്‍ പറ്റിയ സമയമല്ല ഇത്. സംസ്ഥാനത്തെ അക്രമം അവസാനിപ്പിക്കാനാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുനന്ത്. ബന്ധപ്പെട്ടവരുമായുള്ള വിവിധ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രത്യേക ഭരണത്തിനുള്ള കുക്കി വിഭാഗത്തിന്റെ ആവശ്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല' സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്ക് ഉത്തരവാദികള്‍ ആയതിനാല്‍ SoO ഗ്രൂപ്പുകളുമായി സര്‍ക്കാര്‍ സംസാരക്കേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കോകോമി പ്രസ്താവനയിറക്കിയത്. കലാപം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന വ്യാപക വിമര്‍ശനം ഉയരുകയും സര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം അവിശ്വാസ പ്രമേയം കൊണ്ടുവരികയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ അനുനയ നീക്കം. കലാപത്തെക്കുറിച്ച് പ്രധാനമന്ത്രിയെക്കൊണ്ട് തന്നെ മറുപടി പറയിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രതിപക്ഷ സഖ്യം അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയത്. ചര്‍ച്ചയ്ക്ക് ശേഷം പ്രമേയം അവതരിപ്പിക്കാന്‍ ഉചിതമായ സമയം അറിയിക്കാമെന്നാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചത്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്