INDIA

മണിപ്പൂരില്‍ ഭാഗികമായി ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു; മൊബൈല്‍ ഇന്റർനെറ്റ് വിലക്ക് തുടരും

വെബ് ഡെസ്ക്

മണിപ്പൂരിൽ വംശീയ കലാപത്തെ തുടർന്ന് റദ്ദാക്കിയ ഇന്റർനെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു. ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കണക്ഷനുള്ളവർക്കായിരിക്കും സേവനം ലഭ്യമാകുക. മൊബൈൽ ഇന്റർനെറ്റ് സേവനം ലഭ്യമാകില്ല. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

സ്ഥിരമായ ഐപി കണക്ഷന്‍ ഉള്ളവര്‍ക്ക് മാത്രമെ ഇന്റര്‍നെറ്റ് ലഭ്യമാകൂ. നിയമംലംഘിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെ കണ്ടത്തിയാല്‍ സേവനദാതാവായിരിക്കും ഉത്തരവാദിയെന്ന് ഉന്നതതലയോഗം വ്യക്തമാക്കി. ഒരു ഡിവൈസിന് ഐപി അഡ്രസ് നല്‍കിക്കഴിഞ്ഞാല്‍ പിന്നീട് മാറ്റാന്‍ പറ്റില്ല. മിക്ക ഡിവൈസുകളും ഡൈനാമിക് ഐപി അഡ്രസുകളാണ് ഉപയോഗിക്കുന്നത്. സര്‍ക്കാരിന് സ്റ്റാറ്റിക് ഐപി നിരീക്ഷിക്കാന്‍ എളുപ്പമാണ് എന്നതിനാലാണിത്. വൈഫൈ ഹോട്‌സ്‌പോട്ടുകൾ തുടർന്നും ലഭ്യമാകില്ല. സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തിനുള്ള നിരോധനവും തുടരും.

അതിനിടെ മണിപ്പൂരില്‍ കുകി സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും കൂട്ട ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. പ്രായപൂര്‍ത്തിയാവാത്ത ഒരാളടക്കം ഏഴുപേരെയാണ് കേസിൽ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്.

മെയ് നാലിന് മണിപ്പൂരില്‍ നഗ്‌നരാക്കി പരേഡ് ചെയ്യപ്പെട്ട രണ്ട് സ്ത്രീകളേയും കുടുംബാംഗങ്ങളേയും ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ സന്ദര്‍ശിച്ചു. ''മണിപ്പൂരിലെ ക്രൂരതയുടെ ഇരകളായ പെണ്‍കുട്ടികളെ കണ്ടു. അവരുടെ കണ്ണുനീര്‍ എന്റെ ഉറക്കം കെടുത്തും'' സ്വാതി മാലിവാള്‍ പറഞ്ഞു. പെണ്‍കുട്ടിയെ ആശ്വസിപ്പിക്കുന്ന വിഡിയോ ഉൾപ്പെടെ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു. മണിപ്പൂർ മുഖ്യമന്ത്രി ബിരേന്‍ സിങ് അടക്കമുള്ളവർ ഇതുവരെയും അക്രമത്തിനിരയായ പെണ്‍കുട്ടികളെ കാണാനെത്തിയില്ലെന്നും സ്വാതി മാലിവാൾ വിമർശനം ഉന്നയിച്ചു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?