INDIA

അഴിമതി കേസ്: കർണാടക ബിജെപി എംഎൽഎ മദാൽ വിരൂപാക്ഷപ്പ അറസ്റ്റിൽ

വെബ് ഡെസ്ക്

അഴിമതി കേസിൽ കർണാടക ബിജെപി എംഎൽഎ മദാൽ വിരൂപാക്ഷപ്പ അറസ്റ്റില്‍. കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജെന്റ്സ് ലിമിറ്റഡില്‍ സോപ്പ് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യാനുള്ള ടെന്‍ഡര്‍ ലഭിക്കാനായി എംഡി ആയിരുന്ന വിരൂപാക്ഷപ്പ. കൈക്കൂലി ചോദിച്ചുവെന്നായിരുന്നു പരാതി. ഇതേ സംഭവത്തില്‍ വിരൂപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് കുമാർ ഐഎഎസിനെ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പോലീസിന്റെ പിടിയിലായിരുന്നു. പിന്നാലെയാണ് കൈക്കൂലിക്കേസില്‍ വിരൂപാക്ഷയെ ഒന്നാം പ്രതിയാക്കിയത്.

കേസില്‍ കഴിഞ്ഞ മാര്‍ച്ച് ഏഴിന് വിരൂപാക്ഷപ്പയ്ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് ലോകായുക്ത പോലീസ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്. കൈക്കൂലിക്കേസില്‍ രണ്ടാം പ്രതിയാണ് വിരൂപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് കുമാർ. ബെംഗളൂരു കോര്‍പറേഷനില്‍ ജലവിഭവ വകുപ്പില്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസറാണ് പ്രശാന്ത് കുമാര്‍.

കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്‌ഡിൽ എംഎൽഎയുടെ വീട്ടിൽ നിന്ന് കണക്കിൽപ്പെടാത്ത എട്ട് കോടിയോളം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അത് അടയ്ക്ക വിൽപ്പനയിൽ നിന്ന് ലഭിച്ച വരുമാനമാണെന്നായിരുന്നു വിരൂപാക്ഷപ്പയുടെ അവകാശവാദം. വിവാദങ്ങൾ ശക്തമായതിനെ തുടർന്ന് മുഖ്യമന്ത്രി ബൊമ്മെയുടെ നിർദേശപ്രകാരം കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ് ലിമിറ്റഡ് ചെയർമാൻ സ്ഥാനം എംഎൽഎ രാജിവച്ചു. എന്നാൽ തന്റെ രാഷ്ട്രീയ എതിരാളികളാണ് കൈക്കൂലി കേസിൽ കുടുക്കിയതെനന്നായിരുന്നു വിരൂപാക്ഷപ്പയുടെ പ്രതികരണം.

അതേസമയം, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് പുതിയ സാഹചര്യങ്ങള്‍.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?