INDIA

സിദ്ധരാമയ്യയ്ക്കെതിരെ വി സോമണ്ണ, ഡികെ ശിവകുമാറിനെതിരെ ആർ അശോക്; കർണാടകയിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക

ദ ഫോർത്ത് - ബെംഗളൂരു

52 പുതുമുഖങ്ങളുമായി ബിജെപിയുടെ ഒന്നാം ഘട്ട സ്ഥാനാർഥി പട്ടിക ബിജെപി ദേശീയ നേതൃത്വം പുറത്തുവിട്ടു. 224ൽ 189 സ്ഥാനാർഥികളുടെ പട്ടികയ്ക്കാണ് ഡൽഹിയിൽ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം അംഗീകാരം നൽകിയത്. പട്ടിക പ്രകാരം മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ സിറ്റിങ് സീറ്റായ ഷിഗോണിൽ നിന്ന് തന്നെ ജനവിധി തേടും. മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യുരപ്പയുടെ മകൻ വിജയേന്ദ്രയ്ക്ക് പ്രതീക്ഷിച്ച ശിക്കാരിപുര സീറ്റ് തന്നെ നൽകി. യെദ്യുരപ്പയുടെ തട്ടകമായിരുന്നു ശിക്കാരിപുര.

വരുണയിൽ സിദ്ധരാമയ്യക്കെതിരെ നിലവിലെ മന്ത്രി വി സോമണ്ണയെ ഇറക്കും. റവന്യു മന്ത്രി ആർ അശോക് ഡി കെ ശിവകുമാറിനെതിരെ കനക്പുരയിൽ ജനവിധി തേടും. സോമണ്ണയും ആർ അശോകും ഇരട്ടമണ്ഡലങ്ങളിൽ ജനവിധി തേടുമെന്നും ബിജെപി അറിയിച്ചു. 2018ലെ വിമത നീക്കത്തിന് ചുക്കാൻ പിടിച്ച രമേശ് ജാർക്കി ഹോളി സിറ്റിങ് സീറ്റായ ഗോകകിൽ നിന്ന് മത്സരിക്കും. സിദ്ധരാമയ്യ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച കോലാറിൽ ബിജെപിക്കായി വർത്തൂർ പ്രകാശ് കളത്തിലിറങ്ങും.

ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ 8 വനിതകൾ ഇടം പിടിച്ചു. പട്ടികജാതി വിഭാഗത്തിൽ നിന്ന് 30 പേരും പട്ടിക വർഗ വിഭാഗത്തിൽ നിന്ന് 16 പേരും ഒബിസി വിഭാഗത്തിൽ നിന്ന് 32 പേരും പട്ടികയിൽ ഇടം നേടി

പല മുതിർന്ന നേതാക്കളെയും സിറ്റിങ് എംഎൽഎമാരെയും ഒഴിവാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മുൻപ് കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും മറുകണ്ടം ചാടിയ പലരും ആദ്യഘട്ട പട്ടികയിൽ ഇടം പിടിച്ചില്ല. കോൺഗ്രസിൽ നിന്ന് അന്ന് ചേക്കേറിയ ആനന്ദ് സിങ്ങിന്റെ മകൻ സിദ്ധാർഥ് സിങ്ങിന് കംബ്ലി മണ്ഡലത്തിൽ സീറ്റ് നൽകിയിട്ടുണ്ട് . ഉപമുഖ്യമന്ത്രി ആയിരുന്ന ലക്ഷ്മൺ സാവഡിയുടെ സിറ്റിങ് സീറ്റ് ആയ അത്താനി മറ്റൊരു കോൺഗ്രസ് വിമതനായ മഹേഷ് കുംത്തഹള്ളിക്കു നൽകി. ടിക്കറ്റ് നിഷേധിച്ചതിൽ സാവഡി അതൃപ്തി പരസ്യമാക്കിയിരുന്നു.

ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ 8 വനിതകൾ ഇടം പിടിച്ചു. പട്ടികജാതി വിഭാഗത്തിൽ നിന്ന് 30 പേരും പട്ടിക വർഗ വിഭാഗത്തിൽ നിന്ന് 16 പേരും ഒബിസി വിഭാഗത്തിൽ നിന്ന് 32 പേരും പട്ടികയിൽ ഇടം നേടി. പട്ടികയിൽ 9 പേർ ഡോക്ടർമാരും അഞ്ച് അഭിഭാഷകരും, വിരമിച്ച ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും ഉൾപ്പെടും.

ഉത്തർപ്രദേശ്, ബിഹാർ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ പരീക്ഷിച്ച് വിജയിച്ച തിരഞ്ഞെടുപ്പ് തന്ത്രം തന്നെയാണ് ബിജെപി കർണാടകയിലും പയറ്റാൻ പോകുന്നതെന്ന് വ്യക്തമാക്കുന്നതാണ് സ്ഥാനാർഥിപട്ടിക. പുതുമുഖങ്ങളെ ഇറക്കിയും മുതിർന്ന നേതാക്കളെ വെട്ടിയും സിറ്റിങ് എംഎൽഎ മാരിൽ പലരേയും ഒഴിവാക്കിയും ആരോപണ വിധേയരെ പാടെ തഴഞ്ഞുമായിരുന്നു ഈ സംസ്ഥാനങ്ങളിൽ ബിജെപി സ്ഥാനാർഥി പട്ടിക ഇറക്കിയത്. ഭരണവിരുദ്ധ വികാരം മറികടക്കാനാണ് ബിജെപി ഈ തന്ത്രം പയറ്റുന്നത്. രണ്ടാം ഘട്ട പട്ടികയിലും നിരവധി പുതുമുഖങ്ങൾ സ്ഥാനം പിടിക്കും .

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി