INDIA

'40% കമ്മീഷൻ സർക്കാർ' ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്‌ കർണാടക സർക്കാർ

ദ ഫോർത്ത് - ബെംഗളൂരു

കര്‍ണാടകയിലെ മുന്‍ ബിജെപി സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍. 40 ശതമാനം കമ്മീഷന്‍ സര്‍ക്കാരെന്ന കോണ്‍ട്രാക്ടര്‍ അസോസിയേഷന്റെ പരാതിയിലാണ് കര്‍ണാടക സര്‍ക്കാരിന്റെ നടപടി. സിറ്റിങ് ജഡ്ജി നാഗമോഹന്‍ദാസിനാണ് അന്വേഷണ ചുമതല .

കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ അവസാനകാലത്തായിരുന്നു സര്‍ക്കാരിനെതിരെ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ പരാതിയുമായി രംഗത്തെത്തിയത് . പൊതുമരാമത്തു വകുപ്പിനെതിരെ ആയിരുന്നു ആരോപണം . സര്‍ക്കാര്‍ പദ്ധതികള്‍ കരാര്‍ അനുസരിച്ച് പൂര്‍ത്തീകരിച്ചിട്ടും ബില്ലുകള്‍ പാസാക്കി പണം അനുവദിക്കുന്നതിന് പൊതുമരാമത്ത് മന്ത്രി ഉള്‍പ്പടെ കമ്മീഷന്‍ ചോദിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തയക്കുകയായിരുന്നു . അന്നത്തെ പൊതുമരാമത്തു മന്ത്രി കെ എസ് ഈശ്വരപ്പയെ കത്ത് പ്രതിക്കൂട്ടില്‍ നിര്‍ത്തി. പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് കത്ത് രാഷ്ട്രീയ ആയുധമാക്കിയതോടെ ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ പ്രതിരോധത്തിലായി .

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബൊമ്മെ സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ ഇതേ ആരോപണം കോണ്‍ഗ്രസ് ആയുധമാക്കിയതോടെ ബിജെപിയുടെ പതനം എളുപ്പമായി. മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മെയുടെ ചിത്രം വച്ച് 'പേ സിഎം ' എന്ന ഹാഷ് ടാഗോടെ സമൂഹമാധ്യമങ്ങളിലൂടെയും കോണ്‍ഗ്രസ് അഴിമതി സര്‍ക്കാരിനെതിരെ പ്രചാരണം നടത്തിയിരുന്നു. അധികാരത്തില്‍ വന്നാല്‍ കമ്മീഷന്‍ സമ്പ്രദായം അവസാനിപ്പിക്കുമെന്നും ബൊമ്മെ സര്‍ക്കാരിലെ അഴിമതിക്കാരെ ശിക്ഷിക്കുമെന്നും കോണ്‍ഗ്രസ് വോട്ടര്‍മാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു .

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും