INDIA

'ഡോക്ടറെ ബലാത്സംഗക്കൊലയ്ക്കിരയാക്കിയത് സാമ്പത്തിക തട്ടിപ്പുകൾ മറയ്ക്കാനോ?' ആർജി കർ മുൻ പ്രിൻസിപ്പൽ സന്ദീപ്‌ ഘോഷിന്റെ വസതികളിൽ ഇഡി റെയ്ഡ്

വെബ് ഡെസ്ക്

കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ഡോക്ടർ ബലാത്സംഗക്കൊലയ്ക്കിരയായ സംഭവത്തിൽ പ്രതിഷേധം കനക്കുമ്പോൾ കോളേജിന്റെ മുൻ പ്രിൻസിപ്പലായ സന്ദീപ്‌ ഘോഷിന്റെ വീട്ടിൽ ഇഡി റെയ്ഡ്. ഹൗറ, സുഭാസ്ഗ്രാം, ബലിയഘട്ട എന്നീ സ്ഥലങ്ങളിലുള്ള വസതികളിലാണ് റെയ്ഡ് നടന്നത്. കസ്റ്റഡിയിലെടുത്ത സന്ദീപ് ഘോഷിനെ ആലിപ്പൂർ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കി. ആർജി കർ മെഡിക്കൽ കോളജിൽ നടന്ന സാമ്പത്തിക തട്ടിപ്പുകളുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ ഇപ്പോഴത്തെ നടപടി.

ഇന്ന് രാവിലെയാണ് വ്യത്യസ്ത സ്ഥലങ്ങളിലെ വസതികളിൽ ഒന്നിലധികം സംഘങ്ങളായി തിരിഞ്ഞ് ഒരേസമയം റെയ്ഡ് നടത്തിയത്. സന്ദീപ്‌ ഘോഷിന് പുറമെ സാമ്പത്തിക തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വേറെയും മൂന്നു വ്യക്തികളുടെ വസതിയിലും

ഇഡി പരിശോധന നടത്തിയിരുന്നു. സന്ദീപ്ഘോഷിനൊപ്പം ഈ മൂന്നുപേരും ഇഡിയുടെ കസ്റ്റഡിയിലാണ്. രാവിലെ 6.15നാണ് പരിശോധന ആരംഭിച്ചതെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

സന്ദീപ് ഘോഷിനെതിരെ പോലീസിന്റ എഫ്ഐആറിന് സമാനമായി എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങളുടെ ഭാഗമായി കേസ് സിബിഐക്ക് വിടണമെന്ന ആവശ്യമുയർന്നതിനെ തുടർന്ന് ഓഗസ്റ്റ് 23നാണ് കൽക്കട്ട ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടത്. അതുവരെ കേസന്വേഷിച്ചത് സംസ്ഥാനസർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ്.

ഈ ഉത്തരവിനെ തുടർന്നാണ് ഡോ. അക്തർ അലി സാമ്പത്തിക ക്രമക്കേടുകളിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടത്. സന്ദീപ് ഘോഷ് പ്രിൻസിപ്പലായി ഇരുന്ന കാലയളവിൽ മുഴുവൻ ക്രയവിക്രയങ്ങളും പരിശോധിക്കണമെന്നതായിരുന്നു ആവശ്യം.

2021 ഫെബ്രുവരി മുതൽ പ്രിൻസിപ്പൽ പദവിയിലിരിക്കുന്ന സന്ദീപ്ഘോഷ് 2023 സെപ്റ്റംബർ വർ തുടർന്ന്. ഒക്ടോബറിൽ സ്ഥലംമാറ്റം ലഭിച്ചച്ചെങ്കിലും ഒരുമാസത്തിനുള്ളിൽ അദ്ദേഹം ആർജി കർ മെഡിക്കൽ കോളേജിലേക്ക് തന്നെ തിരിച്ചു വന്നു.

ആർജി കർ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകൾക്ക് ഡോക്ടറുടെ ആത്മഹത്യയുമായി ബന്ധമുണ്ടാകാൻ സാധ്യതയുണ്ടെന്നും, ഈ വിവരങ്ങൾ ഇരയെ പെൺകുട്ടിക്ക് അറിയാമായിരുന്നത് കൊണ്ടാണോ ആക്രമിക്കപ്പെട്ടത് എന്ന സംശയവും ശക്തമായി നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇഡി ഈ റെയ്ഡ് നടത്തുന്നത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും