INDIA

സെന്തിൽ ബാലാജിയുടെ മോചനം: ഹേബിയസ് കോർപസ് ഹർജിയിൽ ഭിന്നവിധി

വെബ് ഡെസ്ക്

എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) കേസിൽ കുറ്റാരോപിതനായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ഹേബിയസ് കോർപസ് ഹർജിയിൽ മദ്രാസ് ഹൈക്കോടതിയുടെ ഭിന്നവിധി. ഇഡി അറസ്റ്റ് ചെയ്ത മുൻ എക്സൈസ് മന്ത്രിയുടെ മോചനത്തിന് ഉത്തരവിടാനാകുമോ എന്ന ചോദ്യത്തിലാണ് രണ്ടഭിപ്രായം ഉണ്ടായത്. ഇതോടെ കേസ് വിശാല ബെഞ്ചിന് വിട്ടു.

ജസ്റ്റിസുമാരായ നിഷ ബാനു, ഡി ഭരത ചക്രവർത്തി എന്നിവരുടെ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്. ബാലാജിയുടെ മോചനത്തിനായി സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി നിലനിൽക്കുന്നതാണെന്നും അത് അനുവദിക്കണമെന്നും ജസ്റ്റിസ് നിഷാ ബാനു പറഞ്ഞു.

എന്നാൽ ഈ നിലപാടിനോട് യോജിക്കാനാകില്ലെന്ന് ജസ്റ്റിസ് ഭരത ചക്രവർത്തി നിലപാടെടുത്തു. റിമാൻഡ് ഉത്തരവിനുശേഷം ഹേബിയസ് കോർപസ് ഹർജി നിലനിർത്താനാകുമോയെന്ന് ജസ്റ്റിസ് ഭരത ചോദിച്ചു. ബാലാജിയുടെ റിമാൻഡ് നിയമവിരുദ്ധമാണെന്ന് കാണിക്കാൻ ഒരു കേസും എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ, ഹേബിയസ് കോർപ്പസ് ഹർജി തള്ളിക്കളയാൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

നെഞ്ചുവേദനയെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന സെന്തിൽ ബാലാജി ആശുപത്രിയിൽ താമസിച്ച കാലയളവ് ഇഡി കസ്റ്റഡി കാലാവധിയിൽനിന്ന് ഒഴിവാക്കണമെന്നും ജസ്റ്റിസ് ഭരത കൂട്ടിച്ചേർത്തു. ബാലാജിക്ക് ആവശ്യമായ എല്ലാ തുടർ ചികിത്സയും ജയിൽ ആശുപത്രിയിൽ ചെയ്യാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന സെന്തിൽ ബാലാജിയെ കഴിഞ്ഞമാസമാണ് ഇ ഡി അറസ്റ്റ് ചെയ്തത്. ഇതേത്തുടർന്ന് സെന്തിൽ ബാലാജിയുടെ ഭാര്യ എസ് മേഗലയാണ് ജൂൺ 14ന് ഹേബിയസ് കോർപസ് ഹർജി നൽകിയത്. 2011-15 കാലയളവിൽ എഐഎഡിഎംകെ സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ സെന്തിൽ ബാലാജി അഴിമതി നടത്തിയെന്നാണ് ഇ ഡി കേസ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?