INDIA

ഒടുവില്‍ മമതയും, എട്ട്‌ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കും

വെബ് ഡെസ്ക്

നരേന്ദ്രമോദി നയിക്കുന്ന മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ അവഗണന നേരിട്ടുവെന്ന് ആരോപിച്ച് നിതി ആയോഗ് യോഗം ബഹികരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടി മുഖ്യമന്ത്രിമാര്‍ക്കൊപ്പം മമത ബാനര്‍ജിയും. ഇതോടെ നീതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന എട്ടാമത്തെ സംസ്ഥാന മുഖ്യമന്ത്രിയായും മമത മാറി. പ്രധാനമന്ത്രി നേരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ജൂലൈ 27 നാണ് നിതി ആയോഗ് യോഗം നിശ്ചയിച്ചിരിക്കുന്നത്.

നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നിലപാട് അറിയിച്ചിരുന്നു. എന്നാല്‍ ഈ സമയം മമത ബാനര്‍ജി തന്റെ നിലപാട് അറിയിച്ചിരുന്നില്ല. ''ഈ സര്‍ക്കാരിന്റെ നിലപാട് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത്തരമൊരു ഭരണകൂടത്തിന്റെ വിവേചനപരമായ വശങ്ങള്‍ മറയ്ക്കുന്നതിന് വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്തിട്ടുള്ള ഒരു പരിപാടിയില്‍ തങ്ങള്‍ പങ്കെടുക്കില്ല,'' വേണുഗോപാല്‍ എക്‌സില്‍ കുറിച്ചു.

കേന്ദ്ര ബജറ്റിലെ അവഗണന ആരോപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആയിരുന്നു ആദ്യം ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നിലപാട് അറിയിച്ചിരുന്നു. കര്‍ണാടക മുഖ്യന്ത്രി സിദ്ധരാമയ്യ, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരും ബഹിഷ്‌കരണം അറിയിച്ചിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആയിരുന്നു കോണ്‍ഗ്രസിന്റെ നിലപാട് അറിയിച്ചത്.

പിണറായി വിജയന്‍, ഝാര്‍ഗണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എന്നിവും ബഹിഷ്‌കരണം പ്രഖ്യാപിക്കുകയായിരുന്നു.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ