INDIA

120 കിലോമീറ്റര്‍ വേഗതയില്‍ 'ദന' ഇന്ന് രാത്രി എത്തും; പത്തു ലക്ഷത്തിലധികം ആള്‍ക്കാരെ ഒഴിപ്പിക്കും, ട്രെയിൻ, വിമാന സര്‍വീസുകള്‍ റദ്ദാക്കി, അതീവ ജാഗ്രത

ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ഒഡിഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ജനങ്ങളോട് അഭ്യര്‍ഥിച്ചു

വെബ് ഡെസ്ക്

ഒഡിഷയെയും പശ്ചിമ ബംഗാളിനെയും ആശങ്കയിലാക്കി 'ദന' ചുഴലിക്കൊടുങ്കാറ്റ് ഇന്ന് രാത്രി തീരം തൊടും. ഒഡീഷയിലെ ഭിതാര്‍കനികയ്ക്കും ധമ്രയേക്കും ഇടയില്‍ 100 മുതസല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാകും ചുഴലി എത്തുകയെന്നാണ് കാലാവസ്ഥ പ്രവചനം. ഏകദേശം പത്തുലക്ഷത്തോളെ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റനാണ് സംസ്ഥാന ഭരണകൂടം നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിനകം നാലുലക്ഷത്തിലധികം പേരെ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടു സംസ്ഥാനങ്ങളിലെ 14 ജില്ലകളിലായി മൂവായിരത്തിലധികം തീരപ്രദേശങ്ങളെ ചുഴലി കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജഗത്സിംഗ്പൂര്‍, കേന്ദ്രപാര, ഭദ്രക്, ബാലസോര്‍ ജില്ലകളില്‍ ചുഴലിക്കാറ്റിന്റെ പരമാവധി ആഘാതം നേരിടേണ്ടിവരുമെന്നാണ് കരുതുന്നത്.

ഇതൂകൂടാതെ, സൗത്ത് ഈസ്റ്റേണ്‍ റെയില്‍വെ ഇതിനകം ഇരുന്നൂറിലധികം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. നിരവധി വിമാനസര്‍വീസുകളും നിര്‍ത്തിയതായി വിവിധ കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. കൊൽക്കത്ത അടക്കം ചുഴലി ബാധിക്കുമെന്ന് കരുതുന്ന വിമാനത്താവളങ്ങൾ 15 മണിക്കൂർ അടച്ചിടും. 23 മുതല്‍ 26 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായിമാറി വടക്കുപടിഞ്ഞാറേക്ക് നീങ്ങിയിരുന്നു. ഇത് ബുധനാഴ്ച ചുഴലിക്കാറ്റായി മാറി. വ്യാഴാഴ്ച കൂടുതല്‍ ശക്തിപ്രാപിക്കും. വ്യാഴം രാത്രിയും വെള്ളി രാവിലെയുമായി അതിതീവ്ര ചുഴലിക്കാറ്റായി ഒഡിഷയിലെ പുരിക്കും പശ്ചിമബംഗാളിലെ സാഗര്‍ ദ്വീപിനും ഇടയിലൂടെ കടന്നുപോകവേയാണ് കര തൊടുക.

ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ഒഡിഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ജനങ്ങളോട് അഭ്യര്‍ഥിച്ചു. നിങ്ങള്‍ സുരക്ഷിതമായ കൈകളിലാണ്. നിരവധി സംവിധാനങ്ങളുടെ സഹായത്തോടെ ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷം മാജി മാധ്യമങ്ങളോട് പറഞ്ഞു. കിഴക്കന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ച രൂപപ്പെട്ട 'ദന' ചുഴലിക്കാറ്റ് രാജ്യത്തുടനീളം കനത്ത മഴയ്ക്കു കാരണമാകുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

വിടപറഞ്ഞത് 'ദരിദ്രരുടെ പ്രവാചകൻ'; കമ്മ്യൂണിസ്റ്റായി മുദ്രകുത്തപ്പെട്ട ഫാദർ ഗുസ്താവോ ഗുട്ടറസ്

താരലേലത്തില്‍ കോടികള്‍ ഒഴുകും! ഋഷഭ് പന്തിനെ റിലീസ് ചെയ്യാൻ ഡല്‍ഹി ക്യാപിറ്റല്‍സ്; നോട്ടമിട്ട് ബെംഗളൂരുവും പഞ്ചാബും

'എട്ട് വർഷം മുൻപ് പറഞ്ഞ തമാശ ഇപ്പോൾ വിവാദമായി, സുഹൃത്തുക്കളോടുപോലും തമാശ പറയാൻ ഭയമാണ്': സുരാജ് വെഞ്ഞാറമൂട്

കാനഡയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നവർക്ക് വൻതിരിച്ചടി; പി ആർ വെട്ടിച്ചുരുക്കാൻ സർക്കാർ

അറിയാം ആടുകളിലെ പ്ലേഗിനെ, തടയാം കാലിവസന്തയുടെ അപരനെ