INDIA

ബാബരി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും പഠിക്കേണ്ട; പകരം രാമക്ഷേത്ര നിർമാണം പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

വെബ് ഡെസ്ക്

പാഠപുസ്തകങ്ങളിൽ നിന്ന് വീണ്ടും ചരിത്രം വെട്ടിച്ചുരുക്കി എൻസിആർടി (നാഷണൽ കൗണ്‍സിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്). അടുത്ത അധ്യായന വർഷത്തിലെ 12-ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്നും ബാബരി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി. ഒഴിവാക്കിയ പാഠ്യവിഷയങ്ങൾക്ക് പകരം രാമക്ഷേത്ര നിർമാണം പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എൻസിആർടി ഔദ്യോഗികമായി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേൻ) യ്ക്ക് കീഴിലുള്ള സ്കൂളുകളിലാണ് ഈ പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നത്, രാജ്യത്ത് ഏകദേശം 30,000 സ്കൂളുകൾ ഇതിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ അനുസരിച്ചാണ് പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളിൽ മാറ്റം വരുത്തിയതെന്നാണ് എൻസിഇആർടി രേഖകളിൽ പറയുന്നത്.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള സംഭവങ്ങളാണ് ബാബരി മസ്ജിദ് തകർത്തതും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ രാജിയിലേക്ക് വരെ നയിച്ച ഗുജറാത്ത് കലാപവും. ഇവയ്ക്ക് പുറമെ ഹിന്ദുത്വ രാഷ്ട്രീയം, ന്യൂനപക്ഷങ്ങൾ എന്നിവയെ കുറിച്ചുള്ള ചില പരാമർശങ്ങളും എൻസിആർടി നീക്കം ചെയ്‌തിട്ടുണ്ട്. പാഠപുസ്തകത്തിൽ 8-ാം അധ്യായത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ സമീപകാല സംഭവവികാസങ്ങൾ എന്ന ഭാഗത്തിന്റെ കീഴിൽ, അയോധ്യ തകർച്ചയെപ്പറ്റി പ്രതിപാദിക്കുന്ന ഭാഗം ഒഴിവാക്കി. 'രാഷ്‌ട്രീയ സമാഹരണത്തിൻ്റെ സ്വഭാവത്തിന് രാമജന്മഭൂമി പ്രസ്ഥാനത്തിൻ്റെയും അയോധ്യ തകർക്കലിൻ്റെയും പൈതൃകം എന്താണ്?' എന്നതിന് പകരം 'രാമജന്മഭൂമി പ്രസ്ഥാനത്തിൻ്റെ പൈതൃകം എന്താണ്?’ എന്ന തലക്കെട്ടിലേക്ക് വിവരങ്ങൾ ചുരുക്കി. ഇതേ അധ്യായത്തിൽ നിന്ന് തന്നെ ബാബരി മസ്ജിദ് തകർത്തതിനെ കുറിച്ചുള്ള പരാമർശങ്ങളും പാടെ ഒഴിവാക്കിയിട്ടുണ്ട്.

അഞ്ചാം അധ്യായത്തിൽ, ഗുജറാത്ത് കലാപത്തെക്കുറിച്ച് പരാമർശിക്കുന്ന വരികളും അടിക്കുറിപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചില അധ്യായങ്ങളിൽ നിന്ന് മുസ്ലീം സമുദായത്തെക്കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങളും മാറ്റിയിട്ടുണ്ട്. ‘മതേതരത്വം’ എന്ന തലക്കെട്ടിലുള്ള അധ്യായത്തിൽ, പുതിയ പാഠപുസ്തകത്തിൽ നേരത്തെ ‘ഗോധ്ര കലാപത്തിൽ 1,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, അവയിൽ കൂടുതലും മുസ്ലീങ്ങളാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്’ എന്ന വാചകം '1,000 ത്തിലധികം ആളുകളാണ് 2002 ലെ ഗുജറാത്ത് കലാപത്തിൻ്റെ ഇരകളാകേണ്ടിവന്നത്’ എന്നാണ് മാറ്റി നൽകിയിരിക്കുന്നത്.

സമാനമായി ഹാരപ്പൻ നാഗരികതയുടെയും ഗോത്രവർഗക്കാരുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും ചരിത്രത്തിലും അനവധി മാറ്റങ്ങൾ വരുത്തിക്കൊണ്ട് 12-ാം ക്ലാസിലെ ചരിത്ര സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളും പരിഷകരണത്തിന് വിധേയമായിട്ടുണ്ട്. ചിത്രങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നതിന്റെ പേരിൽ 12-ാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ വർഗീയ കലാപത്തിൻ്റെ ചില ചിത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഹരിയാനയിലെ സിന്ധുനദീതട പ്രദേശമായ രാഖിഗർഹിയിൽ നിന്നുള്ള സമീപകാല കണ്ടെത്തലുകളെ ഉൾപെടുത്തിയുള്ളതാണ് തിരുത്തിയ ഭാഗങ്ങൾ. രാഖിഗർഹിയിൽ നിന്നുള്ള സമീപകാല ഡിഎൻഎ പഠനങ്ങൾ ആര്യൻ കുടിയേറ്റം എന്ന ആശയം തള്ളിക്കളയുന്നതും ഹാരപ്പന്മാരും ആര്യന്മാരും ഒന്നാണോ എന്നതിനെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതാണ്.

ഏഴുമുതൽ 12 വരെ ക്ലാസുകളിലെ ചരിത്രം, സോഷ്യോളജി പാഠപുസ്തകങ്ങളിലും ഹാരപ്പൻ സംസ്കാരത്തിന്റെ ഉദ്‌ഭവം, ആര്യന്മാരുടെ കുടിയേറ്റം, ബിർസാ മുണ്ടയുമായി ബന്ധപ്പെട്ട ചരിത്രം, നായനാർമാരുടെ ചരിത്രം എന്നിവ പരാമർശിക്കുന്ന പാഠഭാഗങ്ങളും വെട്ടിച്ചുരുക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്.

നിലവിലെ ഇന്ത്യൻ സംസ്കാരത്തിന് ആര്യൻ അധിനിവേശവുമായും സംസ്കാരവുമായി ബന്ധമുണ്ടെന്നത് മറയ്ക്കാനാണ് ആര്യൻമാരുടെ വരവ് ഒഴിവാക്കുന്നതെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു. 5,000 വർഷം പഴക്കമുള്ള ഹാരപ്പൻ സംസ്കാരവും ചരിത്രവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ആര്യൻ ചരിത്രം ഒഴിവാക്കുന്നത്. ആര്യൻ കുടിയേറ്റത്തെ തള്ളിക്കളയാൻ രാഖിഗർഹി സൈറ്റിൽ അടുത്തിടെ നടത്തിയ പുരാവസ്തു ഗവേഷണത്തെയാണ് എൻസിഇആർടി പരാമർശിക്കുന്നത്. കൂടാതെ ഹാരപ്പക്കാർ ജനാധിപത്യ സമ്പ്രദായം അനുഷ്ഠിച്ചിരുന്നതായും സൂചിപ്പിക്കുന്നുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും