നിതീഷ് കുമാര്‍ 
INDIA

കൂടുമാറാന്‍ നിതീഷ് കുമാര്‍; വീണ്ടും എന്‍ഡിഎയിലേക്ക്?, ഡല്‍ഹിയില്‍ ചര്‍ച്ചകള്‍

വെബ് ഡെസ്ക്

ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായി നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്കെന്ന് സൂചന. ബിജെപി കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്യാനായി നിതീഷ് കുമാര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. 'ഇന്ത്യ' മുന്നണിയുമായുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതനിടെയാണ് നിതീഷിന്റെ പുതിയ നീക്കം. ബിഹാര്‍ നിയമസഭ പിരിച്ചുവിടാനായി നിയമോപദേശം തേടിയേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍ഡിഎ സഖ്യത്തിന്റെ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിതീഷിനെ ബിജെപി പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ബിജെപി ബിഹാര്‍ സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയേയും കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യത്തിലേക്ക് മടങ്ങിയെത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ, അദ്ദേഹത്തെ പുകഴ്ത്തി ബിജെപി നേതാവ് സുശീല്‍ മോദി രംഗത്തെത്തിയതും അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം നിതീഷ് കുമാര്‍ കുടുംബാധിപത്യ രാഷ്ട്രീയത്തെ വിമര്‍ശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സുശീല്‍ മോദിയുടെ പുകഴ്ത്തല്‍. ''നിതീഷ് കുമാര്‍ പരസ്യമായാണ് കുടുംബാധിപത്യത്തെ വിമര്‍ശിച്ചത്. ബിഹാര്‍ ഘടകം ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനൊപ്പം നില്‍ക്കും. എന്ത് തീരുമാനം ആയാലും സംസ്ഥാന നേതൃത്വം അംഗീകരിക്കും'' എന്നായിരുന്നു സുശീല്‍ മോദിയുടെ പ്രതികരണം.

ആര്‍ജെഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവുമായി നിതീഷ് കുമാര്‍ നല്ല ബന്ധത്തിലല്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 'ഇന്ത്യ' മുന്നണിയില്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തതിലും നിതീഷിന് അതൃപ്തിയുണ്ടായിരുന്നു. തേജസ്വി യാദവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജെഡിയു നേതാവ് രാജീവ് രഞ്ജന്‍ സിങിനെ മാറ്റി പാര്‍ട്ടി അധ്യക്ഷ സ്ഥാനം നിതീഷ് ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിലും നിതീഷ് അഴിച്ചുപണി നടത്തി.

2022-ലാണ് ബിജെപി ബന്ധം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യമായ മഹാസഖ്യത്തിനൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. വീണ്ടും എന്‍ഡിഎ സഖ്യത്തില്‍ എത്തിയാല്‍ 2013 മുതല്‍ അഞ്ചാമത്തെ തവണയാകും നിതീഷ് കുമാര്‍ മുന്നണി മാറുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും