INDIA

ജോഷിമഠില്‍ എണ്ണൂറിലേറെ കെട്ടിടങ്ങള്‍ക്ക് വിള്ളല്‍; അപകടമേഖലയിലുള്ളത് 165 കെട്ടിടങ്ങള്‍

വെബ് ഡെസ്ക്

ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം നേരിടുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ നാശനഷ്ടത്തിന്റെ തോത് ഉയരും. വിള്ളലുകള്‍ വീണ കെട്ടിടങ്ങളുടെ എണ്ണം 849 ആയി ഉയര്‍ന്നു. ഇതില്‍ 165 എണ്ണം അപകടമേഖലയിലാണ് സ്ഥിതിചെയ്യുന്നത്. ജോഷിമഠിലെ കൂടുതല്‍ കുടുംബങ്ങളെ താത്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കുന്ന നടപടിയും നഗരത്തിലെ സുരക്ഷിതമല്ലാത്ത രണ്ട് ഹോട്ടലുകള്‍ പൊളിച്ച് നീക്കുന്നതും തുടരുകയാണ്.

237 കുടുംബങ്ങളിലായി 800 പേരെ ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 83 ഇടങ്ങളിലായി 615 മുറികള്‍ നഗരത്തില്‍ താത്കാലിക ദുരിതാശ്വാസ ക്യാമ്പുകളായി മാറ്റി. ഇവിടെ 2190 പേരെ പാര്‍പ്പിക്കാനാകും. മറ്റിടങ്ങളിലും താത്കാലിക ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ദുരിതബാധിതരായ 396 കുടുംബങ്ങള്‍ക്ക് 301.77 ലക്ഷം രൂപയുടെ ഇടക്കാല ധനസഹായം ഇതുവരെ വിതരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഭക്ഷണ കിറ്റുകളും ദുരിതാശ്വാസ സാമഗ്രികളും കൃത്യമായ ഇടവേളകളില്‍ വിതരണം ചെയ്യുന്നുണ്ട്.

ജോഷിമഠിന് ഉത്തരാഖണ്ഡ് സർക്കാർ 45 കോടിയുടെ പുനരധിവാസ പാക്കേജാണ് പ്രഖ്യാപിച്ചത്. ഒരു കുടുംബത്തിന് 1.50 ലക്ഷം വീതം ഇടക്കാല സഹായമാണ് നൽകുന്നത്. സ്ഥിരമായ പുനരധിവാസ നയം തയ്യാറാകുന്നത് വരെ, നാശനഷ്ടമുണ്ടായ ഭൂവുടമകൾക്കും ​​കുടുംബങ്ങൾക്കും മുൻകൂറായി ​​ഒരു ലക്ഷം രൂപ നൽകിയിരുന്നു.

അതിനിടെ, ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന സാഹചര്യം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരനായ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയ്ക്ക് കോടതി നിര്‍ദേശം നല്‍കി. ദുരിതാശ്വാസ, പുനരധിവാസ വിഷയങ്ങളിൽ ഹൈക്കോടതിയെ സമീപിക്കാൻ ഹര്‍ജിക്കാരന് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി നടപടി.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്