INDIA

ബലാത്സംഗ കേസില്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചു; ഗര്‍ഭിണിയായ മകളെ മാതാപിതാക്കള്‍ കഴുത്ത് ഞെരിച്ചു കൊന്നു

വെബ് ഡെസ്ക്

ബലാത്സംഗ കേസിൽ പങ്കാളിക്കെതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഗർഭിണിയായ മകളെ മാതാപിതാക്കൾ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഷാപൂരിലാണ് സംഭവം. കോടതിയിൽ ഹാജരാകേണ്ടതിന്റെ തലേദിവസം രാത്രിയാണ് 19കാരിയായ യുവതിയെ മാതാപിതാക്കൾ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ഗോയ്‌ല ഗ്രാമത്തിലെ നദിയിൽ തള്ളി. മാതാപിതാക്കൾ കുറ്റം സമ്മതിച്ചു.

ഇവർക്കെതിരെ കേസെടുത്തതായി പോലീസ് സൂപ്രണ്ട് (എസ്പി) സഞ്ജീവ് സുമൻ വ്യക്തമാക്കി. പെൺകുട്ടിയുടെ പങ്കാളിക്കെതിരെ മാതാപിതാക്കൾ നേരത്തെ കേസ് നൽകിയിരുന്നു. ഈ കേസിൽ മൊഴി നൽകാൻ മാതാപിതാക്കൾ ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് കൊലപാതകം.

2022 ഒക്ടോബറിലാണ് പെൺകുട്ടിയും യുവാവും ഒളിച്ചോടിയത്. ആ വർഷം തന്നെ പെൺകുട്ടിയെ കണ്ടെത്തുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിനെ തുടർന്ന് യുവാവ് ജയിലിൽ ആയിരുന്നു. ഈ കേസിലാണ് യുവാവിനെതിരെ മൊഴി നൽകാൻ മാതാപിതാക്കൾ പെൺകുട്ടിയെ നിർബന്ധിച്ചത്. ശനിയാഴ്ചയായിരുന്നു യുവതിക്ക് കോടതിയിൽ ഹാരാജാകേണ്ട ദിവസം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും