രാഹുല്‍ ഗാന്ധി 
INDIA

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹർജി

വെബ് ഡെസ്ക്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹർജി. ലക്‌നൗ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ അശോക് പാണ്ഡ്യയാണ് ഹർജി സമര്‍പ്പിച്ചത്.

1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം പാര്‍ലമെന്റ് അംഗത്വമോ നിയമസഭാംഗത്വമോ നഷ്ടപ്പെട്ടാല്‍ കുറ്റവിമുക്തനാകുന്നത് വരെ അവര്‍ അയോഗ്യരായി തുടരുമെന്ന് ഹർജിയില്‍ പറയുന്നു.

രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടശേഷമാണ് ലോക്‌സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയത്. അംഗത്വം പുനഃസ്ഥാപിക്കാന്‍ ലോക്‌സഭ സ്പീക്കര്‍ക്ക് അവകാശമില്ല. അതിനാൽ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള വിജ്ഞാപനം റദ്ദാക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു.

അപകീര്‍ത്തിക്കേസില്‍ ഓഗസ്റ്റ് നാലിനായിരുന്നു രാഹുല്‍ ഗാന്ധിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തത്. പിന്നാലെ ലോക്‌സഭ സെക്രട്ടറിയേറ്റ് രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിക്കുകയായിരുന്നു.

2019ല്‍ കര്‍ണാടകയിലെ കോലാറില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ കള്ളന്‍മാര്‍ക്കും പേരിനൊപ്പം മോദി എന്നുള്ളത് എന്തുകൊണ്ടാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമായിരുന്നു അപകീര്‍ത്തിക്കേസിനാസ്പദമായ സംഭവം. മാര്‍ച്ച് 23നാണ് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയെ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും