INDIA

അമിത് ഷായ്‌ക്കെതിരായ പരാമർശം: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാകും

വെബ് ഡെസ്ക്

ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമർശത്തെത്തുടർന്നുള്ള മാനനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ ഉത്തർപ്രദേശിലെ കോടതിയിൽ ഹാജരാകും. സുൽത്താൻപുരിലെ എംപി-എംഎൽഎ പ്രത്യേക കോടതിയിലാണ് രാഹുൽ ഹാജരാവുക.

2018ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ രാഹുൽ അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. ചായിബാസയിൽ നടന്ന കോൺഗ്രസ് പരിപാടിയിലായിരുന്നു സംഭവം.

അന്ന് ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായെ രാഹുൽ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചുവെന്നാണ് പരാതി. സത്യസന്ധവും സംശുദ്ധവുമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നതായി ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും കൊലപാതകക്കേസിൽ പ്രതിയായ ഒരു പാർട്ടി അധ്യക്ഷനുണ്ടെന്നായിരുന്നു രാഹുലിന്റെ പരാമർശം.

രാഹുലിനെതിരെ ബിജെപി പ്രാദേശിക നേതാവ് വിജയ് മിശ്ര 2018 ഓഗസ്റ്റ് നാലിനാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. കഴിഞ്ഞ ഡിസംബറിൽ രാഹുലിനെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ വർഷം ഫെബ്രുവരി 20 ന് അമേഠിയിൽ വെച്ച് ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിയശേഷം രാഹുൽ സുൽത്താൻപുര്‍ കോടതിയിൽ കീഴടങ്ങി.

മുക്കാൽ മണിക്കൂറോളം കോടതിയുടെ കോടതി കസ്റ്റഡിയിലായിരുന്നു രാഹുൽ. തുടർന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ നൽകിയ അപേക്ഷ അംഗീകരിച്ച് കോടതി രാഹുലിന് ജാമ്യം നൽകി. നാളെ മൊഴി രേഖപ്പെടുത്താനാണു സ്‌പെഷ്യൽ മജിസ്‌ട്രേറ്റ് ശുഭം വർമയാണ് രാഹുലിനെ വിളിച്ചുവരുത്തിയത്.

രാവിലെ ഒൻപതിനു ലഖ്‌നൗ വിമാനത്താവളത്തിൽ ഇറങ്ങുന്ന രാഹുൽ തുടർന്നു സുൽത്താൻപൂരിലേക്ക് പോകുമെന്നു കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഭിഷേക് സിങ് റാണ അറിയിച്ചു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?