INDIA

ട്രെയിനിലെ കൂട്ടക്കൊല: ആർപിഎഫ് ഉദ്യോഗസ്ഥൻ ചേതൻ സിൻഹിനെ സർവീസില്‍ നിന്ന് പിരിച്ചുവിട്ടു

വെബ് ഡെസ്ക്

ജയ്‌പൂർ- മുംബൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ മേലുദ്യോഗസ്ഥനടക്കം നാലുപേരെ വെടിവയ്ച്ചുകൊന്ന റെയിൽവേ സുരക്ഷാസേന കോൺസ്റ്റബിൾ ചേതൻ സിൻഹ് ചൗധരിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഓഗസ്റ്റ് 14നാണ് പിരിച്ചുവിടൽ ഉത്തരവ് പുറത്തിറക്കിയത്. നിലവിൽ ചേതൻ സിൻഹ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

കൂടുതൽ ചോദ്യം ചെയ്യലിനായി ചേതൻ സിൻഹിനെ വിട്ടുനല്കണമെന്ന് ആര്‍പിഎഫിന്റെ ആവശ്യത്തിൽ കോടതി ഇന്ന് കോടതി വിധി പറയും. വിദ്വേഷമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന വാദം ശക്തമാക്കുന്ന തെളിവുകൾ സംഭവത്തിന് പിന്നാലെ പുറത്തുവന്നിരുന്നു. ഒരാളെ വെടിവയ്ച്ചിട്ട ശേഷം ഇന്ത്യയിൽ ജീവിക്കണമെങ്കിൽ നരേന്ദ്ര മോദിയും യോഗി ആദിത്യനാഥുമാണ് മുന്നോട്ടുള്ള ഏക വഴിയെന്ന് ചേതൻ സിൻഹ് പറയുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. കൂടാതെ ട്രെയിനിലുണ്ടായിരുന്ന ബുർഖ ധരിച്ച യാത്രക്കാരിയെ ചേതൻ സിൻഹ്, 'ജയ് മാതാ ദി' എന്ന് വിളിക്കാൻ ഭീഷണിപ്പെടുത്തിയതായും വാർത്തകൾ വന്നിരുന്നു.

സർവീസിലിരിക്കുമ്പോൾ വിദ്വേഷ കേസ് ഉൾപ്പെടെ മൂന്നോളം സംഭവങ്ങളിൽ ചേതൻ സിൻഹ് പ്രതിയായിരുന്നുവെന്നും അവയിലെല്ലാം ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. വാഹിദ് ഖാൻ എന്നൊരാളെ ഓഫിസിലെത്തിച്ച് അകാരണമായി മർദിക്കുകയും ഉപദ്രവിക്കുകയും ചെയ്തതാണ് അതിലൊരു കേസ്.

മേലുദ്യോഗസ്ഥനായ ടിക്കാറാം മീണയെയും മുസ്ലിം വിഭാഗത്തിൽപെട്ട മൂന്ന് യാത്രികരെയും പ്രകോപനമേതുമില്ലാതെ ചേതൻ സിൻഹ് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ജൂലൈ 31ന് ജയ്പൂർ-മുംബൈ സൂപ്പർഫാസ്റ്റിലെ ബി5 കോച്ചിൽ പുലർച്ചെ 5.23ഓടെയായായിരുന്നു സംഭവം. ട്രെയിനിലെ എസ്‌കോർട്ടിങ് ടീമിന്റെ ഭാഗമായിരുന്നു ചേതൻ സിൻഹ്.

ചേതൻ സിൻഹിന് മാനസിക പ്രശ്നമാണെന്ന തരത്തിൽ കാര്യങ്ങൾ മാറ്റുന്നുവെന്ന ആരോപണം ശക്തമായിരുന്നു. കൊലപാതകത്തിന് പിന്നാലെ പ്രചരിച്ച ദൃശ്യങ്ങളെ കുറിച്ച് എഫ്ഐആറിൽ പരാമർശമുണ്ടായിരുന്നില്ല. മാനസിക പ്രശ്നങ്ങളുള്ളയാളാണ് ചേതൻ സിൻഹ് എന്ന തരത്തിലായിരുന്നു എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?