INDIA

'മോദിയെ ആദ്യമായി കാണുന്നത് 1981ല്‍, അന്ന് അദ്ദേഹം എംഎ യ്ക്ക് പഠിക്കുകയായിരുന്നു'; മുതിർന്ന മാധ്യമ പ്രവര്‍ത്തക ഷീല ഭട്ട്

വെബ് ഡെസ്ക്

രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ പരാമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷീല ഭട്ട്. വാര്‍ത്താ ഏജന്‍സി എന്‍എഐയുടെ എഡിറ്റര്‍ സ്മിത പ്രകാശിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല ഭട്ടിന്റെ പ്രതികരണം. 1981ലാണ് നരേന്ദ്രമോദിയെ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹം എംഎയ്ക്ക് പഠിക്കുകയായിരുന്നു. ഷീല ഭട്ട് അഭിമുഖത്തില്‍ പറയുന്നു.

അദ്ദേഹത്തിന്റെ സഹപാഠികളില്‍ ഒരാളായിരുന്ന ഒരു വക്കീലിനെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്

'1981 ല്‍ എംഎ രണ്ടാമത്തെ വര്‍ഷത്തിലേക്ക് കടക്കുമ്പോഴാണ് നരേന്ദ്രമോദിയെ ആദ്യമായി കാണുന്നത്. എന്റെ അധ്യാപകനും ഗുരുനാഥനുമായ പ്രൊഫസര്‍ പ്രവീണ്‍ ഷേത്തായിരുന്നു നരേന്ദ്രമോദിയുടെയും ഗുരു. അദ്ദേഹം നന്നായി പഠിക്കുമായിരുന്നു'. ഷീല ഭട്ട് പറഞ്ഞു. 'അദ്ദേഹത്തിന്റെ സഹപാഠികളില്‍ ഒരാളായിരുന്ന ഒരു വക്കീലിനെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസും മോദിക്ക് വിദ്യാഭ്യാസമില്ലെന്ന് കളിയാക്കുന്ന സമയത്ത് അവരോട് പ്രതികരിക്കാന്‍ ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. പക്ഷേ അവര്‍ അന്ന് പ്രതികരിക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഷീല ഭട്ട് കൂട്ടിചേര്‍ത്തു

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ വിവരങ്ങള്‍ ചോദിച്ചതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഗുജറാത്ത് ഹൈക്കോടതി 25000 രൂപ പിഴ ചുമത്തിയതെല്ലാം വിവാദമായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ പരാമര്‍ശിച്ച് ഷീല ഭട്ട് രംഗത്തത്തുന്നത്.

മതിലുകളിലും തൂണുകളിലും നരേന്ദ്രമോദിയുടെ വിദ്യഭ്യാസ യോഗ്യത ചോദ്യം ചെയ്ത് നൂറുകണക്കിന് പോസ്റ്ററുകളും ഡല്‍ഹിയിൽ പതിച്ചിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം ആവശ്യമില്ലേ എന്നതാണ് 11 ഭാഷകളില്‍ പതിച്ചിരിക്കുന്ന പോസ്റ്ററുകളിലെ പ്രധാന ചോദ്യം.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?