INDIA

ശരദ് പവാറിന് വീണ്ടും തിരിച്ചടി; നാഗാലാൻഡിലെ 7 പാർട്ടി എംഎൽഎമാർ അജിത് ക്യാമ്പിൽ

എംഎൽഎമാർ അജിത് പവാറിന് പിന്തുണ അറിയിച്ച് കത്ത് അയച്ചതായി എൻസിപിയുടെ നാഗാലാൻഡ് യൂണിറ്റ് പ്രസിഡന്റ് വന്തുംഗോ ഒദ്യുവോ അറിയിച്ചു

വെബ് ഡെസ്ക്

എൻസിപി അധ്യക്ഷൻ ശരദ് പവാറിന് വീണ്ടും കനത്ത തിരിച്ചടി നൽകി പാർട്ടി എംഎൽഎമാർ. നാഗാലാൻഡിലെ ഏഴ് എൻസിപി എംഎൽഎമാർ അജിത് പവാറിന് പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും അജിത് പവാറിനെ പിന്തുണയ്ക്കുമെന്ന് എംഎല്‍എമാര്‍ പ്രസ്താവനയിൽ അറിയിച്ചു. എംഎൽഎമാർ അജിത് പവാറിന് പിന്തുണ അറിയിച്ച് കത്ത് അയച്ചതായി എൻസിപിയുടെ നാഗാലാൻഡ് യൂണിറ്റ് പ്രസിഡന്റ് വന്തുംഗോ ഒദ്യുവോ അറിയിച്ചു. പാർട്ടിയിലെ മുഴുവൻ അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെന്നും പ്രസ്താവനയിൽ പറയുന്നു.

ഏഴ് എംഎൽഎമാരാണ് നാഗാലാൻഡിൽ എൻസിപിക്ക് ഉള്ളത്. ഇവർ നേരത്തെ തന്നെ ബിജെപി-എന്‍ഡിപിപി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എൻസിപി ദേശീയ പ്രസിഡന്റ് അജിത് പവാറിന്റെയും ദേശീയ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേലിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കാൻ എല്ലാവരും തയ്യാറാണെന്ന് എൻസിപി വക്താവ് ബ്രിജ്മോഹൻ ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു. വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, മഹാരാഷ്ട്രയിലെ എൻസിപി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീൽ, എംപി സുനിൽ തത്കരെ എന്നിവരുമായി നാഗാലാൻഡ് എൻസിപി സംസ്ഥാന പ്രസിഡന്റ് ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.

ജൂലൈ ആദ്യവാരമാണ് എൻസിപിയിൽ പിളർപ്പുണ്ടാക്കി അജിത് പവാറും മറ്റ് എട്ട് എൻസിപി എംഎൽഎമാരും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ശിവസേന-ബിജെപി സഖ്യ സർക്കാരിൽ ചേർന്നത്. അജിത് പവാര്‍ മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത്തിനൊപ്പമുള്ള എട്ട് എംഎല്‍മാർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. അജിത് പവാറിന് മുപ്പതിലധികം എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം. തങ്ങളാണ് യഥാർഥ എൻസിപിയെന്നും പാർട്ടി ചിഹ്നം അനുവദിക്കണമെന്നും അജിത് പവാർ അവകാശപ്പെട്ടിരുന്നു.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി