സിദ്ദീഖ് കാപ്പന്‍ 
INDIA

ഇ ഡി കേസില്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

വെബ് ഡെസ്ക്

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റിന്റെ കേസിലെ ജാമ്യാപേക്ഷ ലക്നൗ കോടതി ഇന്ന് പരിഗണിക്കും. കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് കാപ്പനെതിരെ ഇഡി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ 12ന് യുഎപിഎ കേസിൽ സുപ്രീം കോടതി കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇഡി കേസിൽ കൂടി ജാമ്യം ലഭിച്ചാലേ കാപ്പന് ജയിൽ മോചിതനാകാൻ സാധിക്കു.

മൂന്ന് ദിവസത്തിനുള്ളിൽ പ്രാദേശിക കോടതിയിൽ ഹാജരാക്കി ജാമ്യ നടപടികൾ പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശം നൽകിയിരുന്നു

കാപ്പന്റെ അക്കൗണ്ടിലേക്ക് എത്തിയ 45,000 രൂപ ചൂണ്ടിക്കാട്ടിയാണ് ഇഡിയുടെ കേസ്. പണത്തിന്‌റെ ഉറവിടം വ്യക്തമാക്കാന്‍ കാപ്പനായില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദം. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാഥ്റസിൽ കലാപം സൃഷ്ടിക്കാൻ സംഘടനയിൽ നിന്ന് പണം സ്വീകരിച്ചെന്നുമാണ് ആരോപണം.

മൂന്ന് ദിവസത്തിനുള്ളിൽ പ്രാദേശിക കോടതിയിൽ ഹാജരാക്കി ജാമ്യ നടപടികൾ പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശം നൽകിയിരുന്നു. തുടർന്ന് വിചാരണ കോടതിയില്‍ ഹാജരാക്കിയ കാപ്പനോട് ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് ആൾ ജാമ്യവും അതേ തുകയുടെ വ്യക്തിഗത ബോണ്ടും നൽകാൻ അഡീഷണൽ സെഷൻസ് ജഡ്ജി അനുരോദ് മിശ്ര നിർദ്ദേശിച്ചിരുന്നു. ന്യൂഡൽഹിയിലെ ജംഗ്‌പുര അധികാരപരിധിയിൽ ആറാഴ്‌ചത്തേക്ക് വിട്ടു പോകരുതെന്നും സുപ്രീം കോടതി ചുമത്തിയ വ്യവസ്ഥകൾ ലംഘിക്കില്ലെന്ന് ഉറപ്പുനൽകാനും സെഷൻസ് ജഡ്ജി പറഞ്ഞു. അതേസമയം കേസിന്റെ സെൻസിറ്റീവ് സ്വഭാവം കണക്കിലെടുത്ത്, ജാമ്യം നില്‍ക്കാന്‍ ആളുകള്‍ മടിക്കുന്നതായി കാപ്പന്റെ അഭിഭാഷകൻ മുഹമ്മദ് ദാനിഷ് പറഞ്ഞിരുന്നു.

യുപിയിലെ ഹാഥ്റസിൽ നടന്ന ദളിത് പെൺകുട്ടിയുടെ ബലാത്സംഗ- കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകവേയാണ് കാപ്പനും കൂടെയുണ്ടായിരുന്ന മസൂദ്, അതികുർ റഹ്മാൻ, ആലം എന്നിവരെയും അറസ്റ്റ് ചെയ്യുന്നത്. കേസിൽ രണ്ട് വർഷത്തോളം ജയിൽവാസം അനുഭവിച്ച കാപ്പന്റെ കേസിൽ യുഎപിഎ ചുമത്താൻ കൃത്യമായ കാരണമില്ലെന്ന് ചൂണ്ടികാട്ടിയാണ് കഴിഞ്ഞ ആഴ്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും