INDIA

സിക്കിം തൂത്തുവാരി എസ്‌കെഎം; 32-ല്‍ 28 സീറ്റിലും വിജയം; തകര്‍ന്നടിഞ്ഞ് എസ്ഡിഎഫ്

വെബ് ഡെസ്ക്

സിക്കിം നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയ്ക്ക് വന്‍ വിജയം. 32 അംഗ നിയമസഭയില്‍, 28 സീറ്റില്‍ എസ്‌കെഎം വിജയിച്ചു. മൂന്നു സീറ്റില്‍ ലീഡ് ചെയ്യുന്നു. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു.

മുഖ്യമന്ത്രി പേം സിങ് തമങ് റനോക് മണ്ഡലത്തില്‍ 4,830 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ നിമിഷങ്ങള്‍ മുതല്‍ തന്നെ എസ്‌കെഎം ലീഡുയര്‍ത്തി. മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങിന്റെ എസ്ഡിഎഫായിരുന്നു എസ്‌കെഎമ്മിന്റെ പ്രധാന എതിരാളികള്‍. എന്നാല്‍, എസ്ഡിഎഫ് തകര്‍ന്നടിഞ്ഞു. ബിജെപിയും മത്സര രംഗത്തുണ്ടായിരുന്നെങ്കിലും അവര്‍ക്കും നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. എസ്ഡിഎഫ് നേതാവ് പവന്‍കുമാര്‍ ചാംലിങും പരാജയത്തിന്റെ രുചിയറിഞ്ഞു. മത്സരിച്ച രണ്ടു സീറ്റിലും അദ്ദേഹം പരാജയപ്പെട്ടു.

2013-ലാണ് എസ്ഡിഎഫിലെ ആഭ്യന്തര കലഹങ്ങളെ തുടര്‍ന്ന് പ്രേം സിങ് തമാങ് എസ്‌കെഎം രൂപീകരിച്ചത്. 2014 നിയമസഭ തിരഞ്ഞെടുപ്പില്‍ വരവറിയിച്ച പാര്‍ട്ടി, പത്തു സീറ്റ് നേടി. 2019 നിയമസഭ തിരഞ്ഞെടുപ്പില്‍ 17 സീറ്റില്‍ വിജയിച്ചു. 15 സീറ്റിലാണ് എസ്ഡിഎഫ് വിജയിച്ചത്. പ്രേം സിങ് സര്‍ക്കാര്‍ രൂപീകരിച്ചു. തുടര്‍ന്ന പത്ത് എസ്ഡിഎഫ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. രണ്ടുപേര്‍ എസ്‌കെഎമ്മില്‍ ചേര്‍ന്നു. എസ്ഡിഎഫിന്റെ ഏക എംഎല്‍എ ചാംലിങ് മാത്രമായിരുന്നു.

അതേസമയം, അരുണാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു. അറുപതംഗ നിയമസഭയില്‍ ബിജെപി 46 സീറ്റില്‍ വിജയിച്ചു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി അഞ്ച് സീറ്റില്‍ വിജയിച്ചു. എന്‍സിപിയും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലും രണ്ടുവീതം സീറ്റില്‍ വിജയിച്ചു. കോണ്‍ഗ്രസ് സംപൂജ്യരായി.

പത്തു സീറ്റുകള്‍ നേരത്തെ എതിര്‍ സ്ഥാനാര്‍ഥികള്‍ ഇല്ലാതെ ബിജെപി സ്ഥാനാര്‍ഥികളെ വിജയികളായി പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പേമാ ഖണ്ഡുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തവാങിലെ മുക്തോ മണ്ഡലത്തില്‍ നിന്നാണ് പേമാ ഖണ്ഡു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും