INDIA

ജെയിന്‍ സര്‍വകലാശാലയിലെ ദളിത് അധിക്ഷേപ സ്‌കിറ്റ്: പ്രിൻസിപ്പളടക്കം ഒൻപത് പേർ അറസ്റ്റിൽ

ദ ഫോർത്ത് - ബെംഗളൂരു

ബെംഗളുരു ജയിൻ സർവകലാശാലയിൽ  ദളിത് വിഭാഗത്തെ അധിക്ഷേപിക്കുന്ന സ്കിറ്റ് അവതരിപ്പിച്ചതിന് വിദ്യാർഥികളും കോളേജ് പ്രിൻസിപ്പാളും ഉൾപ്പെടെ ഒൻപത് പേർ  അറസ്റ്റിൽ. സെന്റർ  ഫോർ മാനേജ്മെന്‍റ് സ്റ്റഡീസിലെ ഓഴ് വിദ്യാർഥികളെയാണ് സ്കിറ്റ് അവതരിപ്പിച്ചതിന് അറസ്റ്റ് ചെയ്തത്. കോളേജ് പ്രിൻസിപ്പാൾ , പരിപാടിയുടെ സംഘാടകൻ എന്നിവരും അറസ്റ്റിലായി .

വിവിധ ദളിത് സംഘടനകൾ നൽകിയ പരാതിയിലാണ് നടപടി. വിദ്യാർഥികളെയും മറ്റുള്ളവരെയും ചോദ്യംചെയ്യാൻ പോലീസ് വിളിച്ച് വരുത്തിയിരുന്നു . ഇതിനു പിറകെയാണ് അറസ്റ്റ്. പട്ടിക ജാതി - പട്ടിക വർഗ പീഡന നിരോധന നിയമമാണ് ഇവ‍ർക്കെതിരെ ചുമത്തിയിരിക്കുന്നത്.

പട്ടിക ജാതി - പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരമാണ് നടപടി

കഴിഞ്ഞ ഒൻപതാം തീയതിയായിരുന്നു വിവാദമായ സ്കിറ്റ് കോളേജ് വാർഷിക പരിപാടിയോടനുബന്ധിച്ചു അരങ്ങേറിയത് . ദളിത് വിഭാഗത്തെയും ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറെയും അധിക്ഷേപിക്കുന്ന നിരവധി സംഭാഷണങ്ങൾ സ്കിറ്റിലുണ്ടായിരുന്നു . അംബേദ്കറെ, ബിയർ അംബേദ്‌കർ എന്നും ദളിത് വിഭാഗത്തെ സംവരണത്തിലൂടെ എന്തും നേടുന്നവർ എന്നും വിശേഷിപ്പിച്ചാണ് സ്കിറ്റ് അരങ്ങേറിയത് . ഇതേ തുടർന്നായിരുന്നു ദളിത് വിദ്യാർഥികളും സംഘടനകളും പ്രതിഷേധവുമായെത്തിയത് . ഇവർ നൽകിയ പരാതിയെ തുടർന്ന് നേരത്തെ കോളേജ് പ്രിൻസിപ്പാൾ , സർവകലാശാല ഡീൻ , പരിപാടിയുടെ സംഘാടകർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു .

അതേസമയം, സ്‌കിറ്റ് അവതരിപ്പിച്ച വിദ്യാര്‍ഥികളെ രണ്ട് ദിവസം മുന്‍പ് സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ സര്‍വകലാശാലാ അന്വേഷണം പുരോഗമിക്കവെയാണ് പ്രിൻസിപ്പാൾ അടക്കമുള്ളവരുടെ അറസ്റ്റ്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും