INDIA

സ്‌മോക്കി ബിസ്കറ്റ് കഴിച്ച കുട്ടി മരിച്ചതായി റിപ്പോർട്ട്; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

വെബ് ഡെസ്ക്

സ്‌മോക്കി ബിസ്കറ്റ് കഴിച്ച് കുട്ടി മരിച്ചതായി റിപ്പോർട്ട്. സമൂഹമാധ്യമമായ എക്സിലാണ് കുട്ടി ബിസ്കറ്റ് കഴിച്ചെന്ന തരത്തിൽ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നത്.

പൊതുസ്ഥലത്തെ ചെറിയ സ്റ്റാളിൽനിന്ന് ഒരു ആൺകുട്ടി സ്‌മോക്കി ബിസ്കറ്റുകൾ വാങ്ങി കഴിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. കുറച്ചുകൂടി കഴിയുമ്പോൾ കുട്ടിയുടെ ആരോഗ്യനില വഷളാവുകയും കുട്ടി വേദനകൊണ്ട് നിലവിളിക്കുന്നതും വീഡിയോയിൽ കാണാം. ഇതിനുശേഷം കുട്ടി മരിച്ചുവെന്നും വീഡിയോയിൽ പറയുന്നു.

നിരവധി എക്സ് ഉപയോക്താക്കളാണ് ഈ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുള്ളത്. എന്നാൽ ഇതിന്റെ ആധികാരികത വ്യക്തമായിട്ടില്ല.

സ്‌മോക്കി ബിസ്കറ്റുകൾ കഴിക്കുന്നതിനെതിരെ ബോധവൽക്കരണങ്ങളും നിരവധി ഉപയോക്താക്കൾ പങ്കുവെച്ചിട്ടുണ്ട്. കുട്ടികൾക്ക് ഇത്തരം ബിസ്കറ്റുകൾ നൽകുന്നതിൽ ശ്രദ്ധ ചെലുത്തണമെന്നാണ് പലരും മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നത്. "ഈ പാനീയങ്ങളിൽ ലിക്വിഡ് നൈട്രജൻ -196 ഡിഗ്രി സെൽഷ്യസിൽ ശീതീകരിച്ചിട്ടുണ്ട്. ഇത് വയറ്റിൽ വെച്ച് പൊട്ടിത്തെറിച്ച് ശ്വാസതടസ്സം ഉണ്ടാക്കുന്നു," ഒരു ഉപയോക്താവ് എക്‌സിൽ കുറിച്ചു. ദ്രാവക നൈട്രജൻ മരണത്തിനുവരെ കാരണമാകുമെന്ന മുന്നറിയിപ്പും പലരും നൽകുന്നുണ്ട്.

ഒരു തരം മധുരപലഹാരമാണ് സ്‌മോക്കി ബിസ്കറ്റുകൾ. ദ്രാവക നൈട്രജനിൽ സെർവ് ചെയ്യുന്ന പ്ലെയിൻ വാനില വേഫറുകളാണ് ഇവ. ഇത് കഴിക്കുമ്പോൾ പുക പുറത്തുവരും. സ്മോക്കിങ് ബിസ്ക്കറ്റ് എന്നറിയപ്പെടുന്ന ലിക്വിഡ് നൈട്രജൻ ഉപയോഗിച്ച് തയ്യാറാക്കിയ ബിസ്ക്കറ്റുകൾ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പറയുന്ന റിപ്പോർട്ടുകൾ നേരത്തെ പലതവണ പുറത്തുവന്നിട്ടുണ്ട്. ഈ ബിസ്കറ്റ് കഴിച്ച കുട്ടിയിൽ ഗ്യാസ്ട്രിക് സുഷിരം ഉണ്ടായതായും റിപ്പോർട്ട് ഉണ്ടായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും