INDIA

അശാന്തമായി മണിപ്പൂര്‍: ഇംഫാലിൽ സൈനികന് വെടിയേറ്റു, വീടുകള്‍ക്ക് തീയിട്ടു

വെബ് ഡെസ്ക്

സമാധാനം പുലരാത്ത മണിപ്പൂരില്‍ വംശീയ കലാപം രൂക്ഷമായി തുടരുന്നു. ഇംഫാലിൽ സൈനികര്‍ക്ക് നേരെ ആക്രമണം ശക്തമാക്കി കലാപകാരികള്‍. കുക്കി സായുധ ഗ്രൂപ്പ് കാന്റോ സബലിലെ വീടുകള്‍ക്ക് തീയിടുകയും ഗ്രാമത്തിലേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആക്രമണം ശക്തമായത്.

സായുധരായ അക്രമികള്‍ കാന്റോ സബലില്‍ നിന്ന് ചിംഗ്മാങ് ഗ്രാമത്തിലേക്ക് യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരു സൈനികന് വെടിയേറ്റു. പരുക്കേറ്റ സൈനികനെ ലീമാഖോങ്ങിലെ മിലിട്ടറി ഹോസ്പിറ്റലിലേക്ക് മാറ്റിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും വൃത്തങ്ങള്‍ അറിയിച്ചു. കാന്റോ സബലിലെ അഞ്ച് വീടുകള്‍ക്ക് കലാപകാരികള്‍ തീയിട്ടു.

കഴിഞ്ഞ 45 ദിവസമായി മണിപ്പൂരില്‍ നടക്കുന്ന ആക്രമണങ്ങള്‍ ദിനംപ്രതി കൂടുതല്‍ രൂക്ഷമായി തുടരുകയാണ്. കലാപം ശക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് മുന്‍പായി വിഷയം ചര്‍ച്ച ചെയ്യാനാണ് ബിരേന്‍ സിങിന്റെ നീക്കം. അതിനിടെ വിഷയത്തില്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്നും സമാധാനം പുഃനസ്ഥാപിക്കണമെന്നുവാശ്യപ്പെട്ട് ആര്‍എസ്എസും രംഗത്ത് എത്തിയിരുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും