INDIA

'നീതിനിർവഹണം മെച്ചപ്പെടുത്തണം'; രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം

വെബ് ഡെസ്ക്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛക്കിന് സ്ഥലംമാറ്റം. രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ നിന്നായി 23 ജഡ്ജിമാരെ സ്ഥലം മാറ്റുന്നതിന്‍റെ ഭാഗമായാണ് നടപടി. "നീതിനിർവഹണം മെച്ചപ്പെടുത്താൻ" എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛക്കിനെ പട്ന ഹൈക്കോടതിയിലേക്ക് മാറ്റുന്നത്. വ്യാഴാഴ്ച വൈകിയാണ് മാറ്റം സംബന്ധിച്ചുള്ള ശുപാർശകൾ കൊളീജിയം പുറത്തുവിട്ടത്.

നീതി നിർവഹണം മെച്ചപ്പെട്ട രീതിയിലാക്കണമെന്ന കാരണം തന്നെയാണ് ഗുജറാത്ത്, പഞ്ചാബ്, ഹരിയാന എന്നീ ഹൈക്കോടതികളിലെ എട്ട് ജഡ്ജിമാരെ സ്ഥലംമാറ്റാനും കൊളീജിയം ചൂണ്ടിക്കാട്ടിയത്. ഗുജറാത്ത് ഹൈക്കോടതിയിലെ മറ്റ് ജസ്റ്റിസുമാരായ എ വൈ കോഗ്ജെ, കെ ഗീതാ ഗോപി, സമീർ ജെ ദാവെ എന്നിവരെ യഥാക്രമം അലഹബാദ്, മദ്രാസ്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് മാറ്റാനാണ് ശുപാർശ. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജസ്റ്റിസുമാരായ അരവിന്ദ് സിങ് സാങ്വാൻ, അവ്‌നീഷ് ജിങ്കൻ, രാജ് മോഹൻ സിങ്, അരുൺ മോംഗ എന്നിവരെ യഥാക്രമം അലഹബാദ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് മാറ്റാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇവരെ സ്ഥലം മാറ്റാനുള്ള പ്രമേയം ഇന്നലെയാണ് പുറപ്പെടുവിച്ചതെങ്കിലും ഓഗസ്റ്റ് മൂന്നിന് തന്നെ പേരുകൾ ശുപാർശ ചെയ്തിരുന്നു.

ഒറ്റത്തവണ ഇത്രയുമധികം ജഡ്ജിമാരെ സ്ഥലം മാറ്റുന്നത് ആദ്യമാണ്. കൂടാതെ വിവിധ ജഡ്ജിമാർ ഉന്നയിച്ച അഭ്യർത്ഥനകൾ ഏറ്റവും കൂടുതൽ നിരസിക്കുന്നതും ഇത്തവണയാണ്. ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജി ദുപ്പാല വെങ്കിട്ടരമണയെ കർണാടക ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന അഭ്യർത്ഥന അംഗീകരിക്കാൻ വിസമ്മതിച്ച കൊളീജിയം പകരം അദ്ദേഹത്തെ മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് മാറ്റാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. സമാനമാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി മാനവേന്ദ്രനാഥ് റോയിയുടെ കാര്യവും. തെലങ്കാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം നൽകണമെന്ന് നൽകിയ അപേക്ഷ തള്ളി, അദ്ദേഹത്തെ ഗുജറാത്തിലേക്ക് മാറ്റുകയായിരുന്നു.

അലഹബാദ് ഹൈക്കോടതി ജഡ്ജി രാജേന്ദ്ര കുമാർ നാലാമന്റെ സ്ഥലംമാറ്റവും ആറുമാസത്തേക്ക് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് മാറ്റാനാണ് ശുപാർശ. പട്‌നയോ ഉത്തരാഖണ്ഡോ ആവശ്യപ്പെട്ട അലഹബാദ് ഹൈക്കോടതി ജഡ്ജി പ്രകാശ് പാഡിയയുടെ അഭ്യർത്ഥനയും നിരസിച്ച കൊളീജിയം അദ്ദേഹത്തെ ജാർഖണ്ഡിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും