INDIA

തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജി റിമാൻഡിൽ; ആശുപത്രിയിൽ തുടരാം

വെബ് ഡെസ്ക്

എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ ചെന്നൈ പ്രിൻസിപ്പൽ ഡിസ്ട്രിക് കോടതി റിമാൻഡ് ചെയ്തു. ജൂൺ 28 വരെയാണ് ബാലാജിയെ റിമാൻഡ് ചെയ്തത്. ബാലാജിയെ ആശുപത്രിയിൽ സന്ദർശിച്ച് ആരോഗ്യനില വിലയിരുത്തിയ ശേഷമാണ് സെഷൻ കോടതി ജഡ്ജി നടപടികൾ പൂർത്തിയാക്കിയത്. റിമാൻഡ് ചെയ്തെങ്കിലും ബാലാജിക്ക് ആശുപത്രിയിൽ തുടരാം. സ്റ്റാലിന്‍ മന്ത്രിസഭയില്‍ വൈദ്യുതി എക്‌സൈസ് വകുപ്പ് മന്ത്രിയായ സെന്തില്‍ ബാലാജിയെ ബുധനാഴ്ച പുലര്‍ച്ചെയാണ് ഇ ഡി അറസ്റ്റ് ചെയ്തത്.

ഇതിനിടെ, മന്ത്രിക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ചെന്നൈ സെഷന്‍സ് കോടതിയെ സമീപിച്ചു. ഹര്‍ജി കോടതി പരിഗണിക്കുകയാണ്.

നേരത്തെ, അറസ്റ്റിന് ശേഷം സെന്തിൽ ബാലാജിയെ കാണാനില്ലെന്ന് കാണിച്ച് മദ്രാസ് ഹൈക്കോടതിയിൽ ഭാര്യ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുന്നത്തിൽ നിന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആർ ശക്തിവേൽ പിൻമാറിയിരുന്നു. ഇതോടെ ഹര്‍ജി ജസ്റ്റിസുമാരായ ജെ നിഷ ബാനു, ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും. ഇന്ന് വൈകിട്ട് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.

യാതൊരു അറിയിപ്പും സമൻസും ഇല്ലാതെയാണ് അറസ്റ്റ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് 2.15ന് ജസ്റ്റിസ് എം സുന്ദർ, ജസ്റ്റിസ് ആർ ശക്തിവേൽ എന്നിവരടങ്ങിയ ബെഞ്ചിന് കേസ് പരിഗണിക്കാനിരിക്കെയാണ് ജഡ്ജി പിന്മാറിയത്. പിന്നാലെയാണ് പുതിയ ബെഞ്ച് രുപീകരിച്ചത്.

ജയലളിത മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരിക്കെ ജോലി നല്‍കുന്നതിന് കോഴ ആവശ്യപ്പെട്ടെന്ന കേസിലാണ് ഇ ഡി ബാലാജിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ സെന്തില്‍ ബാലാജിയുടെ ഔദ്യോഗിക വസതിയിലും ചെന്നൈയിലെ ബംഗ്ലാവിലും കരൂരിലെയും കോയമ്പത്തൂരിലും അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. 17 മണിക്കൂർ നീണ്ട പരിശോധനയ്ക്കും ചോദ്യംചെയ്യലിനും ശേഷം പുലർച്ചെയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആൻജിയോഗ്രാം പരിശോധനയ്ക്ക് മന്ത്രിയെ വിധേയനാക്കിയെന്നും ഹൃദയധമനികളിൽ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്നും ഉടന്‍ ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കണമെന്നും മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും