INDIA

നൂഹ് വർഗീയ സംഘർഷം: പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വെടിയുതിർത്ത് പോലീസ്

വെബ് ഡെസ്ക്

ഹരിയാനയിലെ നൂഹിലുണ്ടായ വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വീണ്ടും ഏറ്റുമുട്ടൽ. ടൗരു മേഖലയിൽ ഒളിവിൽകഴിഞ്ഞിരുന്ന മുഖ്യപ്രതികളിൽ ഒരാളായ വാഷിമിനെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസ് വെടിയുതിർത്തു. കാലിന് വെടിയേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ടൗരുവിലെ ആരവല്ലിസിൽ നിന്നാണ് വാഷിം അറസ്റ്റിലായത്. പ്രതിയുടെ പക്കൽനിന്ന് ഒരു നാടൻ പിസ്റ്റളും അഞ്ച് വെടിയുണ്ടകളും കണ്ടെടുത്തു. വാഷിമിനെ കണ്ടെത്തി കൊടുക്കുന്നവർക്ക് 25,000 രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിരുന്നു. കവർച്ച, കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഒരാഴ്ചയ്ക്കിടെ നൂഹിൽ നടക്കുന്ന രണ്ടാമത്തെ പോലീസ് ഏറ്റുമുട്ടലാണിത്. നൂഹിലെ വർഗീയ ആക്രമണങ്ങളിൽ ഉൾപ്പെട്ട രണ്ട് കലാപകാരികളെ ഓഗസ്റ്റ് 15-നും 16-നും ഏറ്റുമുട്ടലുകളിലൂടെ പിടികൂടിയിരുന്നു. അന്നും പ്രതികളിലൊരാളുടെ കാലിന് നേരെ പോലീസ് വെടിയുതിർത്തിരുന്നു. പ്രതികൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴായിരുന്നു വെടിയുതിർത്തത്. ഇവരിൽനിന്നും തോക്കുകളുൾപ്പെടെ പിടിച്ചെടുത്തിരുന്നു.

ജൂലൈ 31നാണ് ഹരിയാനയിലെ ഗുരുഗ്രാമിന് സമീപമുളള നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്ക്കിടെ വർഗീയ സംഘർഷം ഉടലെടുത്തത്. പശുക്കടത്ത്‌ ആരോപിച്ച്‌ ഹരിയാനയിൽ രണ്ട് മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയും സംഘപരിവാർ പ്രവർത്തകനുമായ മോനു മനേസറും സംഘവും ഘോഷയാത്രയിൽ പങ്കാളികളായതാണ് സംഘർഷത്തിന് വഴിവച്ചത്. സംഘർഷത്തിൽ ആറുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ, കലാപം നടത്തിയത് സംസ്ഥാനത്ത് അനധികൃത കുടിയേറ്റം നടത്തിയവരാണെന്ന് ചൂണ്ടിക്കാട്ടി നൂഹിൽ സർക്കാർ നടത്തിയ പൊളിക്കല്‍ നടപടികൾ ഏറെയും ബാധിച്ചത് മുസ്ലീങ്ങളെയാണ്. ഹൈക്കോടതി നേരിട്ട് ഇടപെട്ടാണ് പൊളിക്കൽ നടപടികൾ സ്റ്റേ ചെയ്തത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും