മനീഷ് സിസോദിയ 
INDIA

ഡല്‍ഹി മദ്യനയ അഴിമതി കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിസോദിയക്ക് ഒരാഴ്ച സമയം നീട്ടി നല്‍കി സിബിഐ

വെബ് ഡെസ്ക്

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ചോദ്യം ചെയ്യുന്നത് നീട്ടിവയ്ക്കണമെന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആവശ്യം സിബിഐ അംഗീകരിച്ചു. ഒരാഴ്ച കൂടി സിസോദിയയ്ക്ക് സമയം നീട്ടി നല്‍കി. ധനമന്ത്രി കൂടിയായ താന്‍ ഡല്‍ഹി ബജറ്റ് തയ്യാറാക്കുന്ന തിരക്കിലായതിനാല്‍ ഫെബ്രുവരി അവസാനം വരെ സമയം നീട്ടി നല്‍കണമെന്നായിരുന്നു സിസോദിയ കേന്ദ്ര അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെട്ടത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിബിഐ സിസോദിയയ്ക്ക് നോട്ടീസ് നല്‍കിയിരുന്നത്.

സിസോദിയ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് ബിജെപി ആരോപിച്ചു. അറസ്റ്റിലാകുമെന്ന് ഭയപ്പെടുന്നില്ലെന്നും ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്നും സിസോദിയ മറുപടി നല്‍കി. ബജറ്റിന്റെ പ്രവര്‍ത്തനം താളം തെറ്റുമെന്ന് മാത്രമാണ് താന്‍ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യ നയ അഴിമതി കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിസോദിയയെ സിബിഐ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല.

ഡല്‍ഹി മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ തന്നെയാണ് സിബിഐ തന്നോട് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ടതെന്ന് കൂടി സിസോദിയ ചൂണ്ടിക്കാട്ടി. ബജറ്റ് അവതരിപ്പിച്ചതിന് ശേഷം കേന്ദ്ര ഏജന്‍സിക്ക് തന്നെ അറസ്റ്റ് ചെയ്യാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2021-22 ലെ ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട കേസിലാണ് സിസോദിയയെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. ലഫ്. ഗവര്‍ണറായിരുന്ന വിജയ് കുമാര്‍ സക്‌സേനയാണ് മദ്യനയത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. 2021 നവംബര്‍ 17 ന് നടപ്പാക്കിയ മദ്യനയം വിവാദത്തെ തുടര്‍ന്ന് എഎപി സര്‍ക്കാര്‍ 2022 ജൂലായില്‍ പിന്‍വലിച്ചു. കേസുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടാണ് എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് അന്വേഷിച്ചത്. 3000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചതില്‍ സിസോദിയയെ പ്രതി ചേർത്തിട്ടില്ല. അറസ്റ്റിലായ വ്യവസായികളായ വിജയ് നായർ, അഭിഷേക് ബോയിൻപള്ളി എന്നിവരടക്കം ഏഴ് പ്രതികളാണ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

ഡല്‍ഹി എക്‌സൈസ് നയം പരിഷ്‌കരിച്ചപ്പോള്‍ മദ്യലോബിയുടെ ഒത്താശയോടെ ക്രമക്കേടുകള്‍ നടന്നുവെന്നാണ് സര്‍ക്കാരിനെതിരായ ആരോപണം. ലൈസന്‍സ് ഫീസ് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്തുവെന്നും ലൈസന്‍സ് ഉടമകള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കിയെന്നും ആരോപണം ഉയര്‍ന്നു. അഴിമതിയിലൂടെ മദ്യക്കമ്പനികള്‍ 12 ശതമാനം ലാഭമുണ്ടാക്കി. അതില്‍ 6 ശതമാനം ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അഭിഷേക് ബോണിപ്പള്ളിയെപ്പോലുള്ള ഇടനിലക്കാര്‍ വഴി പൊതുപ്രവര്‍ത്തകര്‍ക്ക് എത്തിച്ചുവെന്നുമാണ് ആരോപണം.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?