INDIA

വിമാന കമ്പനികള്‍ക്ക് തുടരെ ലഭിക്കുന്ന ഭീഷണി സന്ദേശം; വ്യാജ കോളര്‍മാരെ 'നോ ഫ്ലൈ' ലിസ്റ്റില്‍ ഉള്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍

വെബ് ഡെസ്ക്

അടുത്തിടെ ചില വിമാന കമ്പനികള്‍ക്ക് ലഭിച്ച ബോംബ് ഭീഷണി കണക്കിലെടുത്ത് വ്യാജ കോളര്‍മാരെ 'നോ ഫ്ലൈ' ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള ആലോചനയുമായി സര്‍ക്കാര്‍. വിമാനങ്ങളില്‍ എയര്‍ മാര്‍ഷല്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നടപടികളും പരിഗണനയിലുണ്ടെന്ന് വൃത്തങ്ങള്‍ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു.

വ്യോമയാന മന്ത്രാലയം, ബ്യൂറോ ഓഫ് സിവാല്‍ ഏവിയേഷന്‍ സെക്യൂരിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ ഉദ്യോഗസ്ഥര്‍ ഇന്ന് യോഗം ചേര്‍ന്ന് വിമാനക്കമ്പനികള്‍ക്ക് ലഭിച്ച ഭീഷണി സന്ദേശം ചര്‍ച്ച ചെയ്തിരുന്നു. വ്യാജ കോളര്‍മാരെ തിരിച്ചറിയുന്നതിനും നോ ഫ്ലൈ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യുന്നതിനുമായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നിയമ നിര്‍വഹണ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

ഇന്റലിജന്‍സ് ഏജന്‍സികളില്‍നിന്ന് വിവരങ്ങള്‍ ലഭിച്ചതിനുശേഷം വിമാനങ്ങളിലെ എയര്‍മാര്‍ഷലുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള ചര്‍ച്ചകള്‍ നടക്കും. അന്താരാഷ്ട്ര റൂട്ടുകളിലും സെന്‍സിറ്റീവായുള്ള അഭ്യന്തര റൂട്ടുകളിലും എന്‍എസ്ജി കമാര്‍ഡോകളുടെ ഒരു യൂണിറ്റിനെ എയര്‍മാര്‍ഷലുകളായി വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ അഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ഒരു ഡസനോളം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി സൈബര്‍ സുരക്ഷാ ഏജന്‍സികളുമായും പോലീസുമായും ചേര്‍ന്ന് ഭീഷണികള്‍ക്ക് പിന്നിലെ കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

ഇറാനെതിരെ പ്രത്യാക്രമണ പദ്ധതി തയ്യാറാക്കി ഇസ്രയേല്‍: ലക്ഷ്യം വെക്കുക സൈനിക കേന്ദ്രങ്ങൾ, ആക്രമണം ഉടൻ?

രാജ്യത്ത് തീവ്രവാദം പുനരുജ്ജീവിപ്പിക്കാൻ പ്രവർത്തിച്ചു; ശൗര്യചക്ര അവാർഡ് ജേതാവിനെ കൊലപ്പെടുത്തിയത് കാനഡയിലെ ഖലിസ്ഥാൻ ഭീകരരെന്ന് എൻഐഎ വെളിപ്പെടുത്തൽ

ലെബനനില്‍ മുനിസിപ്പൽ കെട്ടിടത്തിന് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം; മേയർ ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു

നിജ്ജാർ കൊലപാതകം: ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ കാനഡയുടെ നീക്കം; സിഖ് സമൂഹത്തിനോട് വിവരങ്ങള്‍ അഭ്യർഥിച്ച് പോലീസ്

വരാനിരിക്കുന്നതു ശുദ്ധോർജത്തിന്റെ യുഗം; ഫോസില്‍ ഇന്ധനങ്ങള്‍ കൂടുതൽ സുലഭമാവും, വില കുറയും