INDIA

ഉച്ചഭക്ഷണം പാചകം ചെയ്തത് ദളിത് സ്ത്രീ; ഭക്ഷണം കഴിക്കില്ലെന്ന് ശഠിച്ച് വിദ്യാര്‍ത്ഥികള്‍

വെബ് ഡെസ്ക്

ദളിത് സ്ത്രീ പാചകം ചെയ്ത ഉച്ച ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍.ഗുജറാത്തിലെ മോബ്രി ജില്ലയിലെ ശ്രീ ശോഖ്താ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ദളിത് സ്ത്രീയായ ദഹാരാ മക്ക്‌വാനാ പാചകം ചെയ്ത ഭക്ഷണം കഴിക്കില്ലെന്ന് തീരുമാനിച്ചത്.

കഴിഞ്ഞ ജൂണിലാണ് ദഹാരാ മക്ക്‌വാനയെ ഉച്ച ഭക്ഷണം പാചകം ചെയ്യാന്‍ കരാറടിസ്ഥാനത്തില്‍ സ്‌കൂളില്‍ നിയമിച്ചത്. ഉച്ച ഭക്ഷണത്തിനായി കുട്ടികള്‍ വരി നില്‍ക്കാതിരുന്നതിനെത്തുടര്‍ന്ന് ഭക്ഷണം പാചകം ചെയ്യുന്ന സ്ത്രീയുടെ ഭര്‍ത്താവ് ഗോപിയാണ് മാതാപിതാക്കളോട് കാരണം തിരക്കിയത്. ദളിത് ഉണ്ടാക്കിയ കുട്ടികള്‍ ഭക്ഷണം കഴിക്കേണ്ട എന്ന തീരുമാനം മാതാപിതാക്കള്‍ ഇവരെ അറിയിക്കുകയായിരുന്നു. 153 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ 147 കുട്ടികളും ഭക്ഷണം കഴിക്കാന്‍ എത്തിയില്ല.

സംഭവത്തില്‍ മോര്‍ബ പോലീസ് സ്‌റ്റേഷനില്‍ ഗോപി പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. സ്‌കൂള്‍ അധിക്യതരും ജില്ലാ ഭരണകൂടവും കൈകാര്യം ചെയ്യേണ്ട വിഷയമെന്നായിരുന്നു മറുപടി. രണ്ട് തവണ കുട്ടികളുടെ രക്ഷിതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറായില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ജാതീയത പാടില്ലെന്നും തൊട്ടുകൂടാത്തവരായി ആരുമില്ലെന്നും കുട്ടികളെ പഠിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ മാതാപിതാക്കളെ ബോധ്യപ്പെടുത്താന്‍ സാധിക്കാതെ വരുന്നതായി പ്രൈമറി സ്‌കൂളിലെ പ്രധാന അധ്യാപകന്നായ ശ്രീ ശോഖ്താ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉത്തരാഖണ്ഡിലും സമാന സംഭവമുണ്ടായിരുന്നു. ദളിതരുണ്ടാക്കിയ ഭക്ഷണം തങ്ങളുടെ മക്കള്‍ കഴിക്കാതിരിക്കാന്‍ ഭക്ഷണം വീട്ടില്‍നിന്ന് കൊടുത്തയക്കുകയായിരുന്നു അന്ന് മാതാപിതാക്കള്‍ ചെയ്തിരുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?