INDIA

മണിപ്പൂരിൽ വീണ്ടും അക്രമം; മൂന്ന് വീടുകൾക്ക് തീയിട്ടു; സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ തട്ടിയെടുത്തു

വെബ് ഡെസ്ക്

ഇടവേളയ്ക്കു ശേഷം മണിപ്പൂരില്‍ വീണ്ടും സംഘഷം. തലസ്ഥാനമായ ഇംഫാലില്‍ വീടുകൾക്ക് തീയിട്ട് അക്രമികൾ. ഇംഫാലിലെ ന്യൂ ലാംബുലൻ പ്രദേശത്തെ മൂന്ന് ഉപേക്ഷിക്കപ്പെട്ട വീടുകൾക്കാണ് ഇന്ന് ഉച്ചയ്ക്ക് അജ്ഞാതർ തീയിട്ടത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചതായി അധികൃതർ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ അക്രമികൾ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു. ഇംഫാലിലെ സോമി വില്ലയിൽ ജൂലൈ 31ന് 17 വീടുകൾ തീയിട്ട് നശിപ്പിച്ചിരുന്നു. ഓഗസ്റ്റ് ആദ്യവാരം മണിപ്പൂരിലെ ബിഷ്ണുപൂരിൽ നടന്ന അക്രമത്തിൽ വീടുകൾക്ക് തീയിടുകയും മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് കുറച്ച് നാളുകളായി മണിപ്പൂരിൽ അക്രമ സംഭവങ്ങൾ ഒഴിഞ്ഞു നിൽക്കുകയായിരുന്നു.

ഇംഫാലിൽ വീടുകൾക്ക് തീയിട്ട സംഭവത്തിന് തൊട്ടുപിന്നാലെ സംസ്ഥാന, കേന്ദ്ര സേനകളെ പ്രദേശത്ത് വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് ആളുകൾ തടിച്ചുകൂടി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്ന് പുലർച്ചെ 2 മണിയോടെ ആരോഗ്യ കുടുംബക്ഷേമ മുൻ ഡയറക്ടർ കെ രാജോയുടെ വസതിക്ക് കാവൽ നിന്ന സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് അജ്ഞാതർ മൂന്ന് ആയുധങ്ങൾ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ സഗോൽബന്ദ് ബിജോയ് ഗോവിന്ദയിലാണ് സംഭവം. തട്ടിയെടുത്ത ആയുധങ്ങളിൽ രണ്ട് എകെ സീരീസ് റൈഫിളുകളും ഒരു കാർബൈനും ഉൾപ്പെടുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?