പ്രവീണ്‍ നെട്ടാരു 
INDIA

പ്രവീണ്‍ നെട്ടാരു കൊലപാതകം; മൂന്നുപേര്‍ കൂടി അറസ്റ്റില്‍

വെബ് ഡെസ്ക്

ദക്ഷിണ കന്നഡ സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. ബെള്ളരെ സ്വദേശികളായ ബഷീർ, ഷിഹാബ്, റിയാസ് എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്. പിടിയിലായവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നാണ് പ്രാഥമിക വിവരം. കേരളത്തിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നും സൂചനയുണ്ട്. ഇതോടെ പ്രവീൺ കൊലപാതക കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി.

പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കർണാടകവും കേരളവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, ഗൂഢാലോചന എന്നിവയിൽ പങ്കാളികളായ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

ജൂലൈ 26ന് രാത്രി ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ ബെള്ളാരെയിൽ വെച്ചാണ് യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്സ‍‍‍ിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ സംഘമാണ് പ്രവീണിനെ കൊലപ്പെടുത്തിയത്. കേസ് അന്വേഷണം അന്ന് മുതലേ കേരളത്തിലേക്കും വ്യാപിപ്പിച്ചിരുന്നു.

ബിജെപി ഭരണത്തിനു കീഴില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് സംസ്ഥാന സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയിരുന്നു. പ്രവീണ്‍ നെട്ടാരുവിന്റെ കുടുംബത്തിന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ദുരിതാശ്വാസ നിധിയില്‍ നിന്ന് 25 ലക്ഷം രൂപ കൈമാറി. പ്രവീണിന് തൊട്ടുമുന്‍പ് കൊല്ലപ്പെട്ട മസൂദിന്റെ കുടുംബത്തേയോ, ശേഷം കൊല്ലപ്പെട്ട ഫാസിലിന്റെ കുടുംബത്തേയോ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതും ധനസഹായം നല്‍കാത്തതും വലിയ വിവാദമായിരുന്നു.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്