INDIA

നാഥുല ചുരത്തിൽ മഞ്ഞിടിച്ചില്‍; ഏഴു മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

വെബ് ഡെസ്ക്

സിക്കിമിലെ നാഥുല ചുരത്തിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഏഴു പേര്‍ മരിച്ചു. പത്തിലേറെ പേർക്ക് പരുക്കേറ്റു. നിരവധി വിനോദസഞ്ചാരികൾ മഞ്ഞിനടിയിൽ അകപ്പെട്ടതായി സംശയമുണ്ട്.

സിക്കിം തലസ്ഥാനമായ ഗാങ്ടോക്കിലെ നാഥുല ചുരവുമായി ബന്ധിപ്പിക്കുന്ന ജനഹര്‍ലാല്‍ നെഹ്‌റു റോഡിലെ 15-ാം മൈലില്‍ ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടമുണ്ടായത്.

25-30 വിനോദസഞ്ചാരികൾ മഞ്ഞിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണു സംശയം. ഇരുപതിലേറെ പേരെ ബോർഡർ റോഡ് ഓർഗനൈസേഷൻ (ബിആർഒ) രക്ഷിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പ്രദേശത്ത് ഏകദേശം 350 വിനോദസഞ്ചാരികളും 80 വാഹനങ്ങളും കുടുങ്ങിയിരുന്നു. റോഡിലെ മഞ്ഞ് നീക്കം ചെയ്ത് വാഹനങ്ങൾ കടത്തിവിട്ടു.

ചൈനയുമായി അതിർത്തി പങ്കിടുന്ന നാഥുല ചുരം ഇന്ത്യയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. മഞ്ഞുപൊഴിയുന്ന ഈ മനോഹര സ്ഥലം കാണാൻ ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും എത്തുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?