INDIA

ശ്രീഹരിക്കോട്ടയിൽ 24 മണിക്കൂറിനിടെ രണ്ട് സിഐഎസ്എഫ് ജവാന്മാർ ജീവനൊടുക്കി

വെബ് ഡെസ്ക്

ശ്രീഹരിക്കോട്ടയിൽ 24 മണിക്കൂറിനുള്ളിൽ രണ്ട് സിഐഎസ്എഫ് ജവാന്മാർ ആത്മഹത്യ ചെയ്തു. നെല്ലൂർ ജില്ലയിലെ ശ്രീഹരിക്കോട്ട ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ ജോലിയിലുണ്ടായിരുന്ന 33കാരനായ വികാസ് സിങ് തിങ്കളാഴ്ച രാത്രി സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം നിറയൊഴിക്കുകയായിരുന്നു. മറ്റൊരു ജവാനായ 29കാരന്‍ ചിന്താമണി മരത്തില്‍ തൂങ്ങി മരിച്ചു. ചിന്താമണി ഛത്തീസ്ഗഢ് സ്വദേശിയും വികാസ് സിങ് ബിഹാർ സ്വദേശിയുമാണ്. വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടർന്നാണ് ജവാന്മാരുടെ ആത്മഹത്യയെന്ന് ശ്രീഹരിക്കോട്ട പോലീസ് പറഞ്ഞു.

മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നുള്ള പീഡനം മൂലമാണ് ജവാന്മാരുടെ ആത്മഹത്യയെന്ന ആരോപണമുണ്ട്

എന്നാൽ, മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നുള്ള പീഡനം മൂലമാണ് ജവാന്മാരുടെ ആത്മഹത്യയെന്ന ആരോപണം ഉയരുന്നുണ്ട്. സംഭവത്തില്‍ ലോക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥരും വിഷയം അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും