INDIA

'ക്രിസ്തീയ വിഭാഗങ്ങളുടെ സ്വത്ത് അനധികൃതമായി കൈവശപ്പെടുത്തുന്നു'; വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് സീറോ മലബാർ സഭ

വെബ് ഡെസ്ക്

വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് സീറോ മലബാർ സഭ. എറണാകുളം ജില്ലയിലെ ക്രൈസ്തവ കുടുംബങ്ങളുടെ സ്വത്തുവകകൾക്കു മുകളിൽ വഖഫ് ബോർഡ് ഉയർത്തുന്ന അവകാശവാദങ്ങൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സഭ സംയുക്ത പാർലമെന്ററി സമിതിക്ക് കത്തയച്ചത്.

എറണാകുളം ജില്ലയിലെ ചെറായി, മുനമ്പം എന്നിവിടങ്ങളിലെ ക്രിസ്തീയ കുടുംബങ്ങളുടെ സ്വത്തുക്കളുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട വിഷയമാണ് കത്തിൽ ചൂണ്ടിക്കാണിച്ചത്. നിയമപരമായ ഉടമസ്ഥാവകാശം കൈവശമുള്ള 600 കുടുംബങ്ങൾ മാറിത്താമസിക്കേണ്ട സാഹചര്യമാണുള്ളതെന്നാണ് സഭ ചൂണ്ടിക്കാണിക്കുന്നത്. ഒരു കത്തോലിക്ക പാരിഷ് പള്ളിയും കോൺവെന്റും ഡിസ്പെൻസറിയും ഇതിൽ ഉൾപ്പെടുമെന്നും വഖഫ് ബോർഡിന്റെ അവകാശവാദങ്ങളിൽ ഈ മതസ്ഥാപനങ്ങൾ ഒഴിയേണ്ടുന്ന അവസ്ഥയാണിപ്പോഴുള്ളതെന്നുമാണ് സീറോ മലബാർ സഭ പറയുന്നത്.

വിഷയം ചൂണ്ടിക്കാണിച്ച് സീറോ മലബാർ സഭ പബ്ലിക് അഫയർസ് കമ്മിഷനാണ് സംയുക്ത പാർലമെന്ററി സമിതി ജോയിന്റ് സെക്രട്ടറിക്ക് കത്തയച്ചത്. വഖഫ് ബോർഡിന്റെ അവകാശവാദം പൂർണമായും നീതിക്കെതിരും മനുഷ്യത്വവിരുദ്ധവുമാണെന്നാണ് കത്തിൽ വിശദീകരിക്കുന്നത്.

ഈ സാഹചര്യങ്ങൾ കൂടി പരിഗണിച്ച്, മനുഷ്യത്വപരമായതും ഭരണഘടനാനുസൃതമായതുമായ മാറ്റങ്ങൾ 1995ലെ വഖഫ് നിയമത്തിൽ വരുത്തുന്നതിനുള്ള നിർദേശങ്ങൾ നൽകണമെന്നാണ് കത്തിലെ ആവശ്യം.

ഇസ്രയേല്‍ ഇറാനെ ആക്രമിച്ചാല്‍ തളരുമോ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ; സാധാരണക്കാരന്റെ ജീവിതം താറുമാറാകും?

2020 അമേരിക്കൻ തിരഞ്ഞെടുപ്പ് അട്ടിമറിശ്രമം: കേസിൽ ട്രംപിന് കുരുക്ക് മുറുകുന്നു, പുതിയ തെളിവുകളുമായി പ്രോസിക്യൂഷൻ

ലെബനനില്‍ തിരിച്ചടിച്ച് ഇസ്രയേല്‍; ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് ആറ് പേര്‍

ചികിത്സയ്‌ക്കെത്തിയ യുവാക്കള്‍ ആശുപത്രിയില്‍ ഡോക്ടറെ വെടിവെച്ച് കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് ഡല്‍ഹി നീമ ആശുപത്രിയിലെ ഡോ. ജാവേദ്

'ഇറാന്റെ ആണവകേന്ദ്രങ്ങൾ തൊട്ടു കളിക്കേണ്ട'; ഇസ്രയേലിന് മുന്നറിയിപ്പുമായി അമേരിക്ക