മധു 
KERALA

മധു വധക്കേസ്: 11 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

വെബ് ഡെസ്ക്

അട്ടപ്പാടി മധു വധക്കേസിൽ റിമാൻഡിലുള്ള 11 പ്രതികൾക്കും ജാമ്യം അനുവദിച്ചു. സാക്ഷി വിസ്താരം ഏറെക്കുറെ പൂർത്തിയായ സാഹചര്യത്തിലാണ് മണ്ണാര്‍ക്കാട് എസ് സി/ എസ് ടി വിചാരണക്കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. ശക്തമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളുടെ ജാമ്യം നേരത്തെ കോടതി റദ്ദാക്കിയിരുന്നു. ഇത് ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തു. എന്നാൽ സാക്ഷി വിസ്താരം പൂർത്തിയാകുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ കോടതി തയ്യാറായത്.

എല്ലാ ദിവസവും വിസ്താരത്തിനായി കോടതിയില്‍ ഹാജരാകണം, മധുവിന്റെ കുടുംബത്തെ അടുപ്പമുള്ളവരേയോ കാണാനോ ഭീഷണിപ്പെടുത്താനോ പാടില്ല, വിസ്തരിച്ച സാക്ഷികളെയോ വിസ്തരിക്കാനുള്ള സാക്ഷികളെയോ സ്വാധീനിക്കാന്‍ പാടില്ല, രാജ്യം വിട്ടു പോകാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

അതേസമയം കേസിലെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികള്‍ ഇന്ന് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. 18-ാം സാക്ഷി കാളി മൂപ്പനും 19-ാം സാക്ഷി കക്കിയുമാണ് മൊഴി മാറ്റി നല്‍കിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും