KERALA

നിപയില്‍ ആശ്വാസം; 30 പേരുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉറപ്പാക്കാൻ നിർദേശം

ദ ഫോർത്ത് - കോഴിക്കോട്

നിപ ബാധ സംശയിച്ച 30 ആരോഗ്യപ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്. കോഴിക്കോട്ടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരാഴ്ച കൂടി അവധി തുടരും. എന്നാൽ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.

നിപ കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ക്കായി കേന്ദ്രസംഘം കുറ്റ്യാടിയിലെത്തി. വൈറസ് ബാധയേറ്റ് മരിച്ച മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ വീട്ടില്‍ സംഘം സന്ദര്‍ശിച്ചു. മരിച്ചയാളുടെ ബന്ധു വീടുകളിലും രോഗബാധിതന്‍ പോയിരിക്കാന്‍ സാധ്യതയുള്ള പറമ്പുകളും സംഘം സന്ദര്‍ശിച്ചു. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായാണ് കേന്ദ്രസംഘം പരിശോധന നടത്തുന്നത്.

സംസ്ഥാനത്ത് ഇതുവരെ നാല് പേര്‍ക്കാണ് നിപ ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസ്സുകാരനാണ് ഏറ്റവും ഒടുവിലായി രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ജില്ലയില്‍ 950 പേരുടെ സമ്പര്‍ക്കപ്പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. 234 പേരെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികയിലെ 287 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. സമ്പര്‍ക്കപ്പട്ടികയില്‍ ആളുകളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി