KERALA

മഅദനി ഇന്ന് കേരളത്തിലെത്തും; ബെംഗളൂരുവിൽ നിന്ന് വൈകിട്ട് കൊച്ചിയിലേക്ക് പുറപ്പെടും

ദ ഫോർത്ത് - ബെംഗളൂരു

ജാമ്യ വ്യവസ്ഥയിൽ സുപ്രീംകോടതി നൽകിയ ഇളവ് പ്രയോജനപ്പെടുത്തി പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി ഇന്ന് കേരളത്തിലേക്ക് തിരിക്കും. ബെംഗളൂരുവിൽ നിന്ന് വ്യോമമാർഗം കൊച്ചിയിലേക്കാണ് മഅദനി എത്തുക. യാത്രാ സമയം തീരുമാനിച്ചെങ്കിലും ഇതുവരെ കർണാടക പോലീസ് സുരക്ഷാ ബോണ്ട് സംബന്ധിച്ച അന്തിമ തീരുമാനം മഅദനിയുമായി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടില്ല.

കഴിഞ്ഞ ഏപ്രിൽ 17ന് ജാമ്യ വ്യവസ്ഥയിൽ സുപ്രീംകോടതി ഇളവ് നൽകി കേരളത്തിൽ പോകാൻ അനുവദിച്ചിരുന്നു. എന്നാൽ ഭീമമമായ തുക സുരക്ഷാ ബോണ്ടായി നൽകണമെന്ന് കർണാടക പോലീസ് ആവശ്യപ്പെട്ടതോടെ മഅദനി യാത്ര ഉപേക്ഷിക്കുകയായിരുന്നു. 82 ദിവസം കേരളത്തിൽ തങ്ങുന്നതിന് 60 ലക്ഷത്തോളം രൂപ കെട്ടി വയ്ക്കണമെന്നായിയുന്നു കർണാടക പോലീസിന്റെ ആവശ്യം. കേരളത്തിലേക്ക് യാത്ര ചെയ്യാൻ സുപ്രീംകോടതി നൽകിയ ഇളവ് അവസാനിക്കാനിരിക്കയാണ് മഅദനി വീണ്ടും യാത്രക്കൊരുങ്ങുന്നത്.

കേരളത്തിൽ മഅദനി തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കർണാടക പോലീസ് നേരത്തെ പരിശോധിച്ചിരുന്നു. ഇതനുസരിച്ച്‌ 20 പോലീസുകാർ മഅദനിയെ അനുഗമിക്കേണ്ടതുണ്ടെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ജൂൺ 26 മുതൽ ജൂലൈ 7 വരെ കേരളത്തിൽ തങ്ങാനാണ് നിലവിൽ അബ്ദുൽ നാസർ മഅദനി ഉദ്ദേശിക്കുന്നത്. ഈ ദിവസങ്ങളിലേക്കുള്ള സുരക്ഷാ ബോണ്ടാണ് കർണാടക പോലീസിന് നൽകേണ്ടത്.

യാത്രാ ദിനങ്ങൾ ചുരുങ്ങിയതോടെ തുക കുറയുമെങ്കിലും അകമ്പടി പോലീസിന്റെ എണ്ണത്തിൽ കുറവുണ്ടാവില്ലെന്നാണ് സൂചന. സുരക്ഷാ ബോണ്ടിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഅദനി നേരത്തെ കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നു. കർണാടകയിൽ ഭരണം മാറിയ സ്ഥിതിക്ക് സർക്കാരിൽ നിന്ന് അനുകൂല സമീപനം പ്രതീക്ഷിക്കുകയാണ് മഅദനിയുടെ കുടുംബം.

അനാരോഗ്യവും പിതാവിന്റെ ആരോഗ്യാവസ്ഥയും ചൂണ്ടിക്കാട്ടിയായിരുന്നു മഅദനി ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സുപ്രീംകോടതിയെ സമീപിച്ചത്. 2008ലെ ബാംഗ്ലൂർ സ്ഫോടനകേസിൽ മുപ്പത്തിയൊന്നാം പ്രതിയായ മഅദനി 2014ൽ ആയിരുന്നു ജാമ്യം കിട്ടി ജയിൽ മോചിതനായത്. ബെംഗളൂരു നഗരം വിട്ടുപോകരുതെന്ന കർശന ഉപാധി വച്ചായിരുന്നു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒൻപത് വർഷമായി നഗരത്തിലെ സ്വകാര്യ ഫ്‌ളാറ്റിൽ കഴിയുകയാണ് അദ്ദേഹം. ഇതിനിടയിൽ ചികിത്സയ്ക്കും മക്കളുടെ വിവാഹത്തിനും മാതാപിതാക്കളെ സന്ദർശിക്കുന്നതിനും ജാമ്യ വ്യവസ്ഥയിൽ ഇളവ് നേടി മഅദനി അഞ്ച് തവണ കേരളത്തിലേക്ക് പോയിരുന്നു.

ബെംഗളൂരുവില്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ്; അർധ സെഞ്ചുറിയുമായി കോഹ്ലിയും രോഹിതും സർഫറാസും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുൻമന്ത്രി സത്യേന്ദർ ജയിന് ജാമ്യം

'എത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ട്, നവീനെതിരേ വേറെയും പരാതികളുണ്ടായിരുന്നു'; കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ

യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി