KERALA

ജിഷ വധക്കേസ്: ഇനിയും സംശയമെന്തിന് ?

ഷബ്ന സിയാദ്

ഏഴ് വർഷത്തിന് ശേഷം പെരുമ്പാവൂരിലെ ജിഷ വധക്കേസിൽ എന്ത് സംഭവിച്ചുവെന്നത് സംബന്ധിച്ചുള്ള അന്വേഷണം. കനാൽ പുറമ്പോക്കിലെ ഒറ്റമുറി വീട് കാടുകയറി നശിച്ചു. കേസിൽ പുനരന്വേഷണം വേണമെന്നാണ് പ്രതി അമീറുൽ ഇസ്ലാം ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിയെ തൂക്കിക്കൊല്ലാൻ മടിക്കുന്നതെന്തിനെന്നാണ് ജിഷയുടെ അമ്മ രാജേശ്വരി ചോദിക്കുന്നത്. അമീറിനെ ജയിലിൽ പോയി കണ്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ അമീറല്ല പ്രതിയെന്നാണ് ആക്ഷൻ കൗൺസിൽ പറയുന്നത്.

കേസിലെ പ്രോസിക്യൂട്ടർ അഡ്വ. എൻ കെ ഉണ്ണികൃഷ്ണൻ ഉറപ്പിച്ച് പറയുന്നു, നൂറ് ശതമാനവും അമീർ തന്നെയാണ് കൊലയാളിയെന്ന്. ക്രൂരമായ കൊലപാതകം നടത്തിയ വ്യക്തിയെങ്കിൽ വധശിക്ഷയെന്തിന് ഒഴിവാക്കണമെന്നതാണ് ചോദ്യം. എന്നാൽ കൊലപാതകത്തിന് ശിക്ഷ കൊല തന്നെ വേണമോയെന്നതാണ് മറുചോദ്യം. ഹൈക്കോടതി നിലവിൽ വധശിക്ഷയിൽ ഇളവ് നൽകണമോയെന്ന് പരിശോധിക്കുകയാണിപ്പോൾ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും