KERALA

ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്; പിന്നില്‍ ബിജെപിയെന്ന് സിപിഎം

വെബ് ഡെസ്ക്

സിപിഎം തിരുവനന്തപുരം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വീടിന് നേരെ കല്ലേറ്. ശനിയാഴ്ച രാത്രിയാണ് സംഭവം. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഒരു സംഘമാളുകള്‍ വാഹനത്തിലെത്തി കല്ലെറിയുകയായിരുന്നു. സംഭവ സമയത്ത് ആനാവൂർ നാഗപ്പന്‍ വീട്ടിലില്ലായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി 24 മണിക്കൂറിനകമാണ് ജില്ലാ സെക്രട്ടറിയുടെ വീടാക്രമിച്ചത്. പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നും, ആക്രമണങ്ങള്‍ ആസൂത്രിതമാണെന്നും എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജന്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ ആലോചിച്ച് നടപ്പാക്കിയതാണ് വീടാക്രമണമെന്നാണ് ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം.

അതേസമയം, ജില്ലാകമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ മൂന്ന് എബിവിപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ലാല്‍, സതീർഥ്യന്‍, ഹരിശങ്കർ എന്നിവരാണ് അറസ്റ്റിലായത്. കോർപറേഷന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫിന്റെ വികസന ജാഥ വഞ്ചിയൂരില്‍ നടക്കുന്നതിനിടെ സിപിഎം കൗണ്‍സിലറായ ഗായത്രി ബാബുവിനെ ആക്രമിച്ച കേസിലും ഇവർ പ്രതികളാണ്. വഞ്ചിയൂരിലെ സിപിഎം-ബിജെപി സംഘർഷത്തിന്റെ തുടർച്ചയാണ് ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണമെന്ന് പോലീസ് പറഞ്ഞു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും