KERALA

"കല്ലുവച്ച നുണ പറയുന്നതാര്?'; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പി കെ ബിജുവിനെതിരെ വീണ്ടും അനിൽ അക്കര

വെബ് ഡെസ്ക്

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടി അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എംപിയുമായ പി കെ ബിജുവിന്റെ വാദം തള്ളി കോൺഗ്രസ് നേതാവ് അനിൽ അക്കര. ബാങ്ക് തട്ടിപ്പിന്റെ അന്വേഷണ കമ്മീഷനായി പി കെ ബിജുവിനെ ചുമതലപ്പെടുത്തിയ രേഖ അനില്‍ അക്കര ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

കരുവന്നൂർ മൂസ്പെറ്റ് സർവീസ് സഹകരണ ബാങ്കുകളുടെ പ്രവർത്തനം സംബന്ധിച്ച് വിശദമായി അന്വേഷിക്കാൻ തീരുമാനിച്ചതായും പി കെ ബിജു, പി കെ ഷാജൻ എന്നിവരെ ചുമതലപ്പെടുത്തിയതായുമുള്ള പാർട്ടിയുടെ തീരുമാനത്തിന്റെ പകർപ്പ് പങ്കുവച്ചായിരുന്നു അനിൽ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടി ഒരു അന്വേഷണവും ഏൽപ്പിച്ചിട്ടില്ലെന്നും അന്വേഷിക്കാൻ കമ്മീഷൻ രൂപീകരിച്ചതായി അറിയില്ലെന്നുമായിരുന്നു പി കെ ബിജുവിന്റെ പ്രതികരണം.

അനില്‍ അക്കര ഫേസ്ബുക്കില്‍ പങ്കുവച്ച രേഖ

തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ പപ്പുവിന്റെ മീം ഉപയോഗിച്ച് ട്രോൾ മാത‍ൃകയിലായിരുന്നു മറുപടി.

"കല്ലുവച്ച നുണ പറയുന്നതാര്? കരുവന്നൂർ ബാങ്കിലെ സിപിഎം കമ്മീഷൻ അംഗമായ പി കെ ബിജു പറയുന്നു അങ്ങനെ ഒരു കമ്മീഷൻ ഇല്ലന്ന്. പാർട്ടിയാപ്പീസിൽ ഇരിക്കുന്ന അന്വേഷണ റിപ്പോർട്ട് ഇന്ന് അരിയങ്ങാടിയിൽപ്പോലും കിട്ടും. കാലം മാറി ഇരുമ്പ് മറയ്ക്ക് തുരുമ്പായി ഓട്ടവീണു. താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ ചോദിക്ക് താനാരാണെന്ന്. അതാണ് ഇപ്പോൾ ഓർമ്മവരുന്നത്", അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചു.

2009 മുതൽ അനിൽ അക്കര തനിക്കെതിരെ കള്ളപ്രചാരണങ്ങൾ നടത്തുന്നുണ്ടെന്നും ആരോപണങ്ങൾ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പി കെ ബിജു പറഞ്ഞിരുന്നു.

കരുവന്നൂർ തട്ടിപ്പിലെ പ്രതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖകളുണ്ടെങ്കിൽ അനിൽ മാധ്യമങ്ങൾക്ക് നൽകണം. സതീഷ് കുമാറുമായി യാതൊരു ബന്ധവുമില്ല, അയാളെ അറിയുക പോലുമില്ല. കരുവന്നൂർ കേസിൽ ഇ ഡി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇ ഡി ആവശ്യപ്പെട്ടാൽ അന്വേഷണവുമായി സഹകരിക്കുമെന്നും ബിജു വ്യക്തമാക്കിയിരുന്നു.

കേസിലെ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടില്‍ ഇ ഡി കോടതിയില്‍ പറഞ്ഞ മുൻ എം പി, പി കെ ബിജുവാണെന്ന അനില്‍ അക്കരയുടെ ആരോപണമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പി കെ ബിജുവിന്റെ മെന്ററാണ് ബാങ്ക് തട്ടിപ്പുകേസിലെ ഒന്നാം പ്രതി പി സതീഷ് കുമാർ. പി കെ ബിജുവിനും എ സി മൊയ്തീനും കരുവന്നൂർ തട്ടിപ്പില്‍ തുല്യ പങ്കാളിത്തമാണുള്ളതെന്നും അനിൽ അക്കര പറഞ്ഞിരുന്നു. പിന്നാലെയാണ് പി കെ ബിജു വിശദീകരവുമായി രംഗത്തെത്തിയത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?