നിയമസഭ കയ്യാങ്കളി 
KERALA

നിയമസഭ കയ്യാങ്കളി കേസ്: സ്‌റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി; മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെ പ്രതികള്‍ ഹാജരാകണം

വെബ് ഡെസ്ക്

നിയമസഭ കയ്യാങ്കളി കേസ് സ്‌റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. കേസില്‍ പ്രതികള്‍ ഈമാസം 14ന് കീഴ്‌ക്കോടതിയില്‍ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ പ്രതികള്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കേസിലെ പ്രതികൾ സെപ്റ്റംബർ 14ന് തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരാകണമെന്നായിരുന്നു നിർദേശം. ഇതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ജസ്റ്റിസ് സിയാദ് റഹ്മാന്‍ പ്രതികളുടെ ആവശ്യം തള്ളുകയായിരുന്നു. കേസിലെ പ്രതികളായ മന്ത്രി വി ശിവൻകുട്ടി, എംഎൽഎ കെ ടി ജലീൽ, ഇ പി ജയരാജൻ എന്നിവരുൾപ്പെടെ ആറ് പേരും കീഴ്‌ക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചു.

കേസിലെ കുറ്റപത്രം വായിച്ചു കേൾപ്പിക്കാനാണ് പ്രതികൾ ഹാജരാകണമെന്ന് കീഴ്‌ക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നത്. നിരവധി തവണ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൾ എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് സെപ്റ്റംബർ 14ന് ഹാജരാകാന്‍ കോടതി അവസാന തീയതി അറിയിച്ചിരുന്നത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്