രാത്രിയിലും നിര്‍മ്മാണ പ്രവര്‍ത്തനം നടന്നു, ബെയ്‌ലി പാലം ഇന്ന് പൂര്‍ത്തിയാകും  
KERALA

ബെയ്‌ലി പാലം ഉച്ചയോടെ തുറക്കും, സവിശേഷതകൾ ഏറെ, തിരച്ചിൽ ഊർജ്ജിതമാകും

വെബ് ഡെസ്ക്
195 അടി നീളമുള്ളതാണ് സൈന്യം നിര്‍മ്മിക്കുന്ന ബെയ്‌ലി പാലം. സാധന സാമഗ്രികള്‍ ഇന്നലെ ഡല്‍ഹിയില്‍നിന്നെത്തി
ഭാരം കുറഞ്ഞ ഉരുക്ക് ഗര്‍ഡറുകളും പാനലുകളുമാണ് പാലം നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഇരുകരകളിലെയും പ്ലാറ്റ്‌ഫോമുകളില്‍ ബെയ്‌ലി പാനലുകള്‍ യോജിപ്പിച്ച് അതില്‍ ഉരുക്ക് ഗര്‍ഡറുകള്‍ നിരത്തിയാണ് പാലത്തിന്റെ നിര്‍മ്മാണം. ഇരുമ്പ് തൂണുകള്‍ ഉപയോഗിച്ച് പാലം ബലപ്പെടുത്തുകയും ചെയ്യും
ഇതുവഴി ജെസിബികള്‍ക്കും ഹിറ്റാച്ചികള്‍ക്കും സഞ്ചരിക്കാന്‍ കഴിയും, ഇതോടെ മുണ്ടക്കൈയില്‍ യന്ത്ര സഹായത്തോടെയുള്ള തിരച്ചില്‍ ശക്തമാകും
പ്രതിരോധ സുരക്ഷാസേന ക്യാപ്റ്റന്‍ പരുന്‍ സിങ് നാഥാവതിനാണ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല
ദുര്‍ഘടമായ പ്രദേശങ്ങളില്‍ അടിയന്തരമായി പണിയുന്നതാണ് ബെയ്‌ലി പാലം
രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യമാണ് ആദ്യം ബെയ്‌ലി പാലം നിര്‍മ്മിച്ചത്. ബ്രിട്ടനില്‍ ഉദ്യോഗസ്ഥനായ ഡൊണാള്‍ഡ് ബെയ്‌ലിയാണ് ഇത്തരത്തിലുള്ള പാലം ആദ്യം നിര്‍മ്മിച്ചത്.
റാന്നി പാലം തകര്‍ന്നപ്പോഴാണ് കേരളത്തില്‍ ആദ്യമായി ബെയ്‌ലി പാലം നിര്‍മ്മിച്ചത്.. 1996 നവംബറിലായിരുന്നു അത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്