KERALA

താനൂര്‍ കസ്റ്റഡി മരണം സിബിഐ ഏറ്റെടുത്തു; രേഖകള്‍ കൈമാറി, തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കും

ദ ഫോർത്ത്- മലപ്പുറം

താനൂര്‍ കസ്റ്റഡി മരണക്കേസ് ക്രൈംബ്രാഞ്ചില്‍ നിന്നും സിബിഐ ഏറ്റെടുത്തു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനായിരിക്കും ഇനി അന്വേഷണ ചുമതല. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറി. കേസ് സിബിഐ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.

118 സാക്ഷികളുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. 77 രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. താനൂര്‍ പൊലീസ് സ്റ്റേഷനിലേത് ഉള്‍പ്പെടെ ശേഖരിച്ച 12 സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറി. കുടുംബത്തിന്റെയടക്കം ആവശ്യം പരിഗണിച്ച് ഓഗസ്റ്റ് 9നാണ് കേസ് സിബിഐക്ക് കൈമാറുന്ന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചാല്‍ തങ്ങള്‍ക്ക് നീതി കിട്ടില്ലെന്നായിരുന്നു കുടുംബത്തിന്റെ ഭാഷ്യം. താമിര്‍ ജിഫ്രിയുടെ കൊലപാതകത്തില്‍ പ്രതികളായി ചേര്‍ത്തിട്ടുള്ള പോലീസുകാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി മഞ്ചേരി ജില്ലാ കോടതി ഈ മാസം 20ന് പരിഗണിക്കും.

താമിര്‍ ജിഫ്രിയുടെ ഹിസ്റ്റോപതോളജി റിപ്പോര്‍ട്ട് കഴിഞ്ഞദിവസം മഞ്ചേരി ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മര്‍ദ്ദനവും ശ്വാസകോശത്തില്‍ ഉണ്ടായ രക്തസ്രാവവുമാണ് മരണകാരണമെന്ന് വ്യക്തമാക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. രാസ പരിശോധനയില്‍ മെതാംഫെറ്റമിന്‍ എന്ന ലഹരിയുടെ സാന്നിധ്യവും താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ കണ്ടെത്തുകയുണ്ടായി. ഒന്നിലധികം ക്രൂരമായ മര്‍ദ്ദനമേറ്റുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് താമിര്‍ ജാഫ്രി താനൂരിലെ പോലീസ് കസ്റ്റഡിയിലിരിക്കെ മരിക്കുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ പുലര്‍ച്ചെ ദേവദാര്‍ മേല്‍പ്പാലത്തില്‍ നിന്നും താമിറിനെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരുന്നത്. താനൂരിലെ പോലീസ് കോട്ടേഴ്‌സില്‍ വച്ചാണ് താമിര്‍ ജിഫ്രിക്ക് മര്‍ദ്ദനമേറ്റത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും