ശൈശവ വിവാഹം Representational images
KERALA

മൂന്നാറില്‍ വീണ്ടും ശൈശവ വിവാഹം; പതിനേഴുകാരിയെ വിവാഹം ചെയ്ത ഇരുപത്തിയാറുകാരനും കുടുംബത്തിനും എതിരെ കേസ്

വെബ് ഡെസ്ക്

മൂന്നാറില്‍ വീണ്ടും ശൈശവ വിവാഹം. പതിനേഴുവയസ്സുകാരിയെ വിവാഹം ചെയ്ത ഇരുപത്തിയാറുകാരനെതിരെയും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ഏഴ് മാസം ഗര്‍ഭിണിയാണ് പെണ്‍കുട്ടി. യുവാവിനെതിരെ പോക്‌സോ വകുപ്പും ചുമത്തി.

ഒരു മാസം മുമ്പ് ഇടമലക്കുടിയിലും ബാലവിവാഹം നടന്നിരുന്നു. പതിനാറുകാരിയെ വിവാഹം ചെയ്ത 47കാരനായ പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിരുന്നു. പെണ്‍കുട്ടിയിപ്പോൾ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. വിവാഹം നടന്നതായി ശിശു സംരക്ഷണ സമിതിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ കുടിയിലെത്തി പരിശോധന നടത്തിയത്.

എന്നാൽ ഗോത്രാചാരപ്രകാരമേ വിവാഹം നടന്നിട്ടുള്ളൂവെന്നും ഇരുവരും വെവ്വേറെയാണ് താമസിക്കുന്നതെന്നും മാതാപിതാക്കള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് ശിശു സംരക്ഷണ സമിതി സിഡബ്ല്യുസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ സി ഡബ്ല്യു സി പൊലീസിന് നിര്‍ദേശം നല്‍കി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും