KERALA

സദാ 'ചാരം' ഊതിക്കത്തിക്കരുത്

തുഷാര പ്രമോദ്

എടവണ്ണയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ സദാചാര ആക്രമണവും ഫ്ളക്‌സ യുദ്ധവും കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. എടവണ്ണയിലെ പൊതുപ്രവര്‍ത്തകരടക്കമുള്ളവരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. എന്താണ് യഥാര്‍ഥത്തില്‍ എടവണ്ണയില്‍ സംഭവിച്ചതെന്ന് പരാതിക്കാരിയായ പെണ്‍ക്കുട്ടി 'ദ ഫോര്‍ത്തി'നോട് സംസാരിക്കുന്നു.

എടവണ്ണ ബസ് സ്റ്റാൻഡിൽ വച്ച് കഴിഞ്ഞ പതിമൂന്നാം തീയതിയായിരുന്നു വിദ്യാർഥികൾക്ക് നേരെ സദാചാര ഗുണ്ടായിസം ഉണ്ടായത്. വിദ്യാർഥികളായ സഹോദരനും സഹോദരിയും ബസ് സ്റ്റാൻഡിൽ സംസാരിച്ചു നിൽക്കുമ്പോഴാണ് അവിടെ ശില്പം ഉണ്ടാക്കികൊണ്ടിരുന്ന കരീം എന്ന വ്യക്തി ഇവരുടെ ചിത്രം പകർത്തിയത്. തുടർന്ന് പഞ്ചായത്ത്‌ അംഗവും സിപിഎം ലോക്കൽ സെക്രട്ടറിയുമടക്കമുള്ള ഒരു സംഘം എത്തി ഇവരെ മർദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് എടവണ്ണയിൽ ഫ്ലെക്സ് യുദ്ധം അരങ്ങേറിയത്.

തനിക്ക് നീതി കിട്ടുംവരെ പോരാടുമെന്ന് ആക്രമിക്കപ്പെട്ട പെൺകുട്ടി വ്യക്തമാക്കി. സദാചാര പോലീസിങ്ങനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് വിദ്യാർഥികളും പറയുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും