KERALA

വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു ; ഇനി ജെന്‍ഡര്‍ ന്യൂട്രല്‍ ബസ് സ്റ്റോപ്പ്

വെബ് ഡെസ്ക്

തിരുവനന്തപുരം ശ്രീകാര്യം സിഇടി കോളേജിന് മുന്‍പിലെ വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം നഗരസഭ പൊളിച്ചു നീക്കി. പുതിയ വെയിറ്റിങ് ഷെഡ് നിര്‍മിക്കുന്നതിന് മുന്നോടിയായാണ് നടപടി. പോലീസുമായി എത്തിയാണ് നഗരസഭാ അധികൃതര്‍ ഷെഡ് പൊളിച്ചത്. ലിംഗസമത്വം ഉറപ്പാക്കുന്ന തരത്തിലുള്ള ജെന്‍ഡര്‍ ന്യൂട്രല്‍ കാത്തിരിപ്പ് കേന്ദ്രമായിരിക്കും പുതുതായി നിര്‍മിക്കുകയെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു. പിപിപി മോഡലില്‍ പണിയുന്ന പുതിയ ബസ് സ്റ്റോപ്പ് നിര്‍മാണം ആരംഭിച്ച്, രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് മേയര്‍ പറഞ്ഞു.

വൈറലായ ചിത്രം

സിഇടി കോളേജിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതിന്റെ പേരില്‍, ജൂലൈയില്‍ ശ്രീകൃഷ്ണനഗര്‍ റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഷെഡ്ഡിലെ ഇരിപ്പിടങ്ങള്‍ വെട്ടിപ്പൊളിച്ചിരുന്നു. ഇതിനെതിരെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയിലിരുന്ന് പ്രതിഷേധിച്ചതിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ഇതോടെ വിഷയത്തില്‍ തിരുവനന്തപരം മേയര്‍ ആര്യാ രാജേന്ദ്രന്‍ ഇടപെടുകയും അനധികൃതമായി നിര്‍മിച്ച ഷെല്‍ട്ടര്‍ പൊളിച്ച് നഗരസഭ പുതിയത് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഒന്നരമാസം കഴിഞ്ഞിട്ടും നടപടിയില്ലാതായതോടെ റെസിഡന്റ്സ് അസോസിയേഷന്‍ ഷെഡ് പെയിന്റടിച്ച് നവീകരിച്ചു.

'ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം' എന്ന് എഴുതിവച്ചായിരുന്നു അസോസിയേഷന്‍ ഷെഡ് മോടി പിടിപ്പിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടിക്കലര്‍ന്നിരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് റെസിഡന്റ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോര്‍പ്പറേഷന്‍ നടപടി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?