KERALA

അട്ടപ്പാടി മധു വധക്കേസ്; കൂറുമാറിയ സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി

വെബ് ഡെസ്ക്

അട്ടപ്പാടി മധുവധക്കേസിന്റെ വിചാരണക്കിടെ കോടതിയില്‍ നാടകീയ സംഭവങ്ങള്‍. കേസില്‍ നേരത്തെ കൂറുമാറിയ 19-ാം സാക്ഷി കക്കിയും 18-ാം സാക്ഷി കാളി മൂപ്പനും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. പ്രതികളെ പേടിച്ചാണ് നേരത്തെ മൊഴി മാറ്റിയതെന്നും കോടതിയില്‍ കള്ളം പറഞ്ഞതിന് ക്ഷമ ചോദിക്കുന്നെന്നും കക്കി കോടതിയെ അറിയിച്ചു. നേരത്തെ മൊഴി മാറ്റേണ്ടി വന്ന സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നാണ് കാളി മൂപ്പന്‍ കോടതിയില്‍ പറഞ്ഞത്. വിചാരണക്കോടതിയായ മണ്ണാര്‍ക്കാട് എസ് സി -എസ് ടി കോടതിയിലാണ് അസാധാരണ സംഭവവികാസങ്ങള്‍.

മധുവിനെ കാട്ടില്‍ നിന്ന് പ്രതികള്‍ കൂട്ടിക്കൊണ്ടുപോരുന്നത് കണ്ടെന്ന് നേരത്തെ പൊലീസിന് മൊഴി നല്‍കിയയാളാണ് 19-ാം സാക്ഷിയായ കക്കി. പിന്നീട് കോടതിയില്‍ വിചാരണാ വേളയില്‍ കക്കി മൊഴി മാറ്റുകയായിരുന്നു. കൂറു മാറിയതിനെ തുടര്‍ന്ന് വനംവകുപ്പിലെ താല്‍ക്കാലിക ജോലി നഷ്ടപ്പെട്ടയാളാണ് 18-ാം സാക്ഷി കാളി മൂപ്പന്‍.

കേസിലെ വിചാരണാനടപടികള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെ 18,19 സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സാക്ഷികളെ വീണ്ടും ഹാജരാക്കിയത്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ