KERALA

ബജറ്റിലെ ജനദ്രോഹ നിർദേശങ്ങൾ പിൻവലിക്കണമെന്ന ആവശ്യം; പ്രതിപക്ഷ എംഎൽഎമാരുടെ നിയമസഭ സത്യഗ്രഹം ഇന്നവസാനിപ്പിക്കും

ദ ഫോർത്ത് - തിരുവനന്തപുരം

സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദേശങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിൽ നടത്തുന്ന സത്യാഗ്രഹം ഇന്നവസാനിപ്പിക്കും. നിയമസഭ ഇന്ന് പിരിയുന്നത് കണക്കിലെടുത്താണ് ഷാഫി പറമ്പിൽ , മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം, സി ആർ മഹേഷ് എന്നിവർ സമരം അവസാനിപ്പിക്കുന്നത്.

അധിക നികുതി നിർദേശങ്ങൾ പിൻവലിക്കുകയോ ഇന്ധന സെസിന് ഇളവ് നൽകുകയോ ചെയ്യാത്ത സാഹചര്യത്തിൽ ഇന്ന് പ്രതിപക്ഷം ചോദ്യോത്തര വേളയിൽ തന്നെ സഭക്കകത്ത് പ്രതിഷേധം സംഘടിപ്പിക്കാനാണ് സാധ്യത. പിന്നീട് സഭ ബഹിഷ്ക്കരിച്ച് സത്യാഗ്രഹമിരിക്കുന്ന എംഎൽമാർക്കൊപ്പം നിയമസഭയിൽ നിന്ന് പുറത്തേക്ക് ഇറങ്ങും. അടുത്ത ഘട്ടത്തിൽ നടത്തുന്ന സമരങ്ങൾ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രഖ്യാപിക്കും. പ്രതിഷേധ സൂചകമായി പ്രതിപക്ഷ എംഎൽമാർ ഒരുമിച്ച് നിയമസഭയിലേക്ക് നടക്കാനും തീരുമാനിച്ചിട്ടുണ്ട്

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും